Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡല്‍ഹി : മുസാഫര്‍നഗറില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ രണ്ടംഗസംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് പിന്നീടു അത് നീലച്ചിത്രമാക്കിയതായി പരാതി. ഭോപാ സ്വദേശിനിയായ എം.എസ്.സി വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കോളേജിലേക്ക് പോയ പെണ്‍കുട്ടിയെ സതീന്ദര്‍, വിനോദ് എന്നിവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് സതീന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ വിനോദ് ഇപ്പോളും ഒളിവിലാണ്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയാതായും പോലീസ് പറഞ്ഞു.
Leave a Reply