Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ഡൽഹിയിൽ യൂബർ അടക്കം മൂന്നു ടാക്സി സേവനങ്ങൾക്ക് ഡൽഹി സർക്കാർ ലൈസൻസ് നിഷേധിച്ചു. ഇന്നലെയായിരുന്നു ഡൽഹി സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ നടന്ന പരിശോധനയിൽ 158 ടാക്സികൾക്ക് പിഴ ഈടാക്കുകയും 120 ടാക്സികളുടെ പ്രവർത്തനവും ഇന്നലെ തടയുകയും ചെയ്തിരുന്നു.
യൂബർ ടാക്സികളിൽ സ്ത്രീ യാത്രികർ സുരക്ഷിതരല്ലെന്നും പരാതികൾ ഉയർന്നു വന്ന സാഹചര്യത്തിലാണ് പുതിയ ടാക്സികൾക്കുള്ള ലൈസൻസ് സർക്കാർ നിഷേധിച്ചത്.കൂടാതെ, വാഹനമോടിക്കുന്നവരുടെ പൂർണ വിവരങ്ങൾ ശേഖരിക്കണം എന്ന നിർദ്ദേശം ഉണ്ടായിരുന്നിട്ടും അധികൃതർക്ക് അതിന് കഴിഞ്ഞിട്ടില്ല.
എന്നാൽ, അത് തങ്ങളുടെ ഭാഗത്തു നിന്ന് വന്നു വീഴിചയല്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. യൂബർ ടാക്സി ഡ്രൈവർമാരുടെ മോശമായ പെരുമാറ്റത്തെ തുടർന്ന് കഴിഞ്ഞ ദിവസവും ഒരു യുവതി പരാതിപ്പെട്ടിരുന്നു. നേരത്തെയും ഇത്തരത്തിലുള്ള പരാതികൾ ഉയർന്നിരുന്നു.
Leave a Reply