Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലൈബീരിയ:പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പിടിമുറുക്കുന്ന മാരക രോഗമായ എബോളയുടെ ഹൃദയഭേദകമായ കാഴ്ചകളാണ് തെരുവുകളില്‍ കാണാൻ കഴിയുന്നത്.എബോള ബാധിച്ച് മരിച്ചവരെ ബന്ധുക്കള്‍ വലിച്ചിഴച്ച് വീടിന് പുറത്തേയ്ക്ക് തള്ളുന്നു.ഈ മൃതദേഹങ്ങൾ റോഡിൽ കിടന്ന് പുഴുവരിക്കുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നത്.ഇത്തരം നിരവധി മൃതദേഹങ്ങള്‍ ഇപ്പോള്‍ വഴിയിലുടനീളം കാണാം.രോഗം പകരുമെന്ന ഭയമാണ് പ്രിയപ്പെട്ടവരെപോലും റോഡിലുപേക്ഷിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്.ലൈബീരിയയില്‍ രോഗം പടരാന്‍ തുടങ്ങിയതോടെ സര്‍ക്കാര്‍ നിരവധി കടുത്ത നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. സ്‌കൂളുകള്‍ അടച്ചുപൂട്ടി. രോഗികളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടെത്തി നിരീക്ഷിക്കുകയും ചെയ്യുന്നത് തുടങ്ങിക്കഴിഞ്ഞു. രോഗിയുടെ വീടിന് വിലക്കേര്‍പ്പെടുത്തിയതാണ് മറ്റൊരു നിര്‍ദാക്ഷിണ്യ നടപടി.സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ എബോള ഐസോലേഷന്‍ വാര്‍ഡുകള്‍ തുടങ്ങിയിട്ടുണ്ടെങ്കിലുംഅവ മരണക്കെണിയാണെന്ന് ആരോപിച്ച് ആരും അവിടേക്ക് പോകുന്നില്ല. ഇവിടെയെത്തുന്ന രോഗികളെ മരുന്നു കുത്തിവച്ച് കൊല്ലുകയാണെന്നാണ് പറയപ്പെടുന്നത്.അത്രയ്ക്കും ഭയാനകമാണ് എബോള രോഗികളുടെ അവസ്ഥ. ഇതുവരെ 900 പേരാണ് എബോള ബാധിച്ച് മരിച്ചത്.
–
–
–
Leave a Reply