Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണിത്. മദ്യം വാങ്ങാന്‍ കാശില്ലാത്തതിനാൽ ഒരു അച്ഛൻ 150 രൂപയ്ക്ക് സ്വന്തം മകളെ വിറ്റു. മധ്യപ്രദേശിലെ ദാതിയ ജില്ലയിലാണ് സംഭവം. മോഹന്‍ കേവാത്ത് (40) ണ് ഒരു കുപ്പി വിസ്‌കി വാങ്ങാന്‍ വേണ്ടി മകൾ രാധികയെ വിറ്റത്. ഏപ്രില്‍ 20 നായിരുന്നു സംഭവം. മോഹനന്റെ ഭാര്യ പുഷ്പ നാലുവയസ്സുള്ള മകനെയും മകൾ രാധികയും വീട്ടിൽ മോഹൻനെ ഏൽപ്പിച്ച് പണിക്ക് പോയതായിരുന്നു. എന്നാൽ തിരിച്ചുവന്നപ്പോള്‍ രാധികയെ വീട്ടില്‍ കാണാനില്ല. മകള്‍ എവിടെപ്പോയി എന്ന് അന്വേഷിച്ചെങ്കിലും അറിയില്ല എന്നായിരുന്നുവത്രേ മോഹന്റെ മറുപടി. ഏറെ നേരം തിരഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ പുഷ്പ അയല്‍വാസികളെ വിവരം അറിയിച്ചു. ആള്‍ക്കാര്‍ കൂടിയാതോടെ പരിഭ്രാന്തനായ മോഹന്‍ ഭാര്യയെ വിളിച്ച് മകളെ താന്‍ 150 രൂപയ്ക്ക് വിറ്റു എന്ന് അറിയിക്കുകയായിരുന്നു. രാധികയേയും കൂട്ടി വീട് വിട്ട ഇയാള്‍ മകളെ ഒറ്റയ്ക്ക് വീട്ടില്‍ തിരിച്ചു വരുന്നതു കണ്ടതായി 4 വയസ്സുകാരാൻ മകൻ വെളിപ്പെടുത്തി. പുഷ്പ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മോഹന്‍ കേവാത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് മുമ്പും ഇയാള്‍ മദ്യപിക്കാനുള്ള പണത്തിന് വേണ്ടി മകളെ വിറ്റിട്ടുണ്ടെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ക്ഷുഭിതരായ അയല്‍ക്കാര്‍ ഇയാളെ മര്‍ദ്ദിച്ച് അവശനാക്കി കോട്വാലി പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. അയാളെ ചോദ്യം ചെയ്തപ്പോൾ ആരെന്നറിയാത്ത 2 യുവാക്കൾ മകളെയും കൊണ്ട് പോയതായി മോഹൻ പോലീസിനോട് അറിയിച്ചു. കുഞ്ഞിന് വേണ്ടി അന്വേഷണം ആരംഭിച്ചതായി ഡി.കെ.ആര്യ (ഡി.ഐ.ജി)പറഞ്ഞു.
Leave a Reply