Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജയ്പൂർ: അഴിമതി കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വയലാർ രവിയുടെ മകൻ രവി കൃഷ്ണയ്ക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മുന്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റും ,മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിൻറെ മകനും കേസിൽ പ്രതിയാണ്. കോണ്‍ഗ്രസ് സര്‍ക്കാരിൻറെ കാലത്ത് 108 ആംബുലന്‍സ് അനുവദിച്ചതില്‍ 2.56 കോടിരൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇവർക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.ജൈപൂര്‍ നഗരസഭാ മേയറായിരുന്ന പങ്കജ് ജോഷി അശോക് നഗര്‍ പോലീസില്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ പോലീസ് നടപടിയെടുത്തത്.കേസ് അന്വേഷണം ലോക്കല്‍ പോലീസില്‍ നിന്നും ക്രൈംബ്രാഞ്ച് സി.ഐ.ഡിയ്ക്ക് കൈമാറിയിരുന്നു. ഇതിനെ തുടർന്ന് നടന്ന പരിശോധനയിൽ 2.56 കോടിയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തുകയായിരുന്നു.ഈ കേസിൽ മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്, ആരോഗ്യമന്ത്രി എ.എ ഖാന്‍, മുന്‍ കേന്ദ്രമന്ത്രി മന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, സികില്‍സ ഹെല്‍ത്ത്കെയര്‍ സി.ഇ.ഓ ശ്വേത മംഗല്‍, കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവും, എന്‍.എച്ച്.ആര്‍.എം ഡയറക്ടറുമായ ഷാഫി മേത്തര്‍ എന്നിവര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Leave a Reply