Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ് : പോളിടെക്‌നിക് വിദ്യാര്‍ഥിനിയായ 20 കാരിയെ കോളേജ് കാന്റീന്‍ ഉടമ ഒന്നരവര്‍ഷത്തോളം തടവില്‍ പാര്‍പ്പിച്ച് ബലാത്സംഗം ചെയ്തു. ഏപ്രില്‍ മൂന്നിന് ഇയാള്‍ കോളേജ് കാന്റീനില്‍ വെച്ച് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു . തുടർന്ന് ഒരു സ്ത്രീയുടെ സഹായത്തോടെ ബാല നഗറിലും ,ഗായത്രി നഗറിലുമുള്ള ഫ്ലാറ്റുകളിലെക്ക് തന്നെ മാറ്റുകയും അവിടെ വെച്ച് പീഡനം തുടരുകയുമായിരുന്നു എന്നും പെണ്‍ കുട്ടി പോലീസിനോട് പറഞ്ഞു.ഇടക്ക് വെച്ച് അയല്‍വാസികളുടെ പരാതിയെ തുടര്‍ന്ന് മൂന്നു പോലീസുകാര്‍ വന്നെന്നും എന്നാല്‍ അവളെ സഹായിക്കുന്നതിന് പകരം സത്യപ്രകാശിന്റെ അനുവാദത്തോടെ അവരും തന്നെ മാറി മാറി പീഡിപ്പിക്കുകയായിരുന്നുവെന്നും താന്‍ അയാളുടെ അഞ്ചാമത്തെ ഇരയാണെന്നും അയാള്‍ പറഞ്ഞതായി പെണ്‍കുട്ടി പറഞ്ഞു . ഈ മാസം നാലിന് അമിതമായി മദ്യപിച്ച സത്യപ്രകാശ് മുറിയുടെ വാതില്‍ അടക്കാന്‍ മറന്നതാണ് പെണ്‍കുട്ടിയെ രക്ഷപ്പെടാന്‍ സഹായിച്ചത്.
Leave a Reply