Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൈസൂര്‍: പ്രേതശല്യം മൂലം മൈസൂരിലെ ഒരു കോടതി മുറി കഴിഞ്ഞ ഒമ്പതുമാസകാലമായി അടച്ചിട്ടിരിക്കുകയാണ്. മൈസൂർ സെഷന്‍സ് കോടതിയിലാണ് സംഭവം അരങ്ങേറിയത് . 2014 മെയ് മാസത്തിലായിരുന്നു ന്യായാധിപന്‍ മരണപ്പെട്ടിരുന്നത്. ഇതിന് ശേഷമാണ് മുറി അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്.ഇപ്പോള്‍ പഴയ കസേരകളും മറ്റും സൂക്ഷിക്കുന്ന സ്‌റ്റോര്‍ മുറിയായിട്ടാണ് ഉപയോഗിക്കുന്നത്. റോഡപകടത്തില്‍ ആ ന്യായാധിപന്‍ മരണപ്പെട്ടതിനുശേഷം കോടതിക്കുള്ളിലെ ആ പ്രധാനമുറിയില്‍ ചില അസാധാരണസംഭവങ്ങള്‍ അരങ്ങേറാന്‍ തുടങ്ങിയതായും അതോടെ പ്രേതമുറിയെന്ന പേരില്‍ അവിടം അറിയപ്പെടാന്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.മരിച്ച ന്യായാധിപന്റെ ആത്മാവ് അവിടമാകെ അലഞ്ഞുനടക്കുന്നുവെന്ന തോന്നല്‍ ശക്തമായതോടെ ആ മുറി ആരും ഉപയോഗിക്കാത്തതായി. പ്രേതപ്പേടി കലശലായതോടെ ജീവനക്കാര്‍ ജോത്സ്യനെ സമീപിച്ചു. എന്നാല്‍ പ്രേതാത്മാക്കള്‍ അവിടമാകെ അലഞ്ഞുനടക്കുന്നുണ്ടെന്നും പൂജകള്‍ നടത്താതെ ആ മുറി ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശമായിരുന്നു ജ്യോതിഷ്യനില്‍ നിന്ന് ലഭിച്ചത്.അതേസമയം അന്ധവിശ്വാസം വെച്ചു പ്രചരിപ്പിക്കുന്ന കോടതി ജീവനക്കാരുടെപ്രവൃത്തികള്‍ക്കെതിരെ മൈസൂരിലെ ബാര്‍ അസോസിയേഷന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന മുറിയില്‍ പഴയരീതിയില്‍ കോടതിനടപടികള്‍ പുന:രാരംഭിക്കണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. മുറി അടച്ചിട്ടിരിക്കുന്നത് അന്തരിച്ച ജഡ്‌ജിയോടുളള അനാദരവാണെന്നും അഭിഭാഷകര്‍ പറയുന്നു.
Leave a Reply