Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: മഹാരാഷ്ട്രയില്‍ വിവാഹസമ്മാനമായി യുവതിയ്ക്ക് മാതാപിതാക്കൾ നൽകിയത് ശൗചാലയം.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് മഹാരാഷ്ട്രയിലെ അകോല സ്വദേശിയായ ചൈതാലിയുടെ വിവാഹം ദേവേന്ദ്ര മഖോഡയുമായി ഉറപ്പിക്കുന്നത്. വൈകാതെ തന്നെ ഭര്‍തൃവീട്ടില്‍ ശൗചാലയമില്ലെന്ന കാര്യം യുവതി അറിഞ്ഞു . വിവാഹം ഉറപ്പിച്ച ശേഷമാണ് ഇക്കാര്യം അറിയുന്നത്.ഇതോടെ സ്ത്രീധനം സർവ സാധാരണമായ ഇവിടെ യുവതി ആവശ്യപ്പെട്ടത് തനിക്ക് ടിവിയോ ഫ്രിഡ്‍ജോ വാഷിങ് മിഷീനോ വേണ്ട, പകരം ഭര്‍തൃഗൃഹത്തിലേക്ക് കൊണ്ടുപോകാവുന്ന ഒരു റെഡിമെയ്ഡ് കക്കൂസ് വേണമെന്നായിരുന്നു ചെയ്താലിയുടെ നിലപാട്.ആദ്യമൊക്കെ യുവതിയുടെ മാതാപിതാക്കള്‍ക്ക് ഇതിനോടു യോജിക്കാനായില്ല.പിന്നീട് ഇക്കാര്യം അവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാനും കാര്യം സാധിച്ചെടുക്കാനും ചൈതാലിക്ക് കഴിഞ്ഞു.
–
–
വാഷ് ബേസിനും കണ്ണാടിയുമടക്കം മുന്തിയ ഒരു റെഡിമെയ്ഡ് കക്കൂസ് തന്നെ യുവതിക്ക് സമ്മാനമായി ലഭിച്ചു. ഏകദേശം നല്ലൊരു ടിവിയുടെ വില വരും ഇതിന്. 18,000 രൂപയാണ് ഇതിനായി മുടക്കിയതെന്ന് ചൈതാലിയുടെ മാതാപിതാക്കൾ അറിയിച്ചു.
വിവാഹത്തിൽ പങ്കെടുക്കാനെതിയവരൊക്കെ ടിവി , ഫ്രിഡ്ജ് തുടങ്ങിയ വിവാഹ സമ്മാനങ്ങളുടെ സ്ഥാനത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത ഈ പുതിയ വിവാഹ സമ്മാനം കണ്ട് ആശ്ചര്യപ്പെട്ടു , മാത്രമല്ല ഈ നവ വധുവും കുടുംബവും അവർക്കൊരു മാത്രുകയാവുകകൂടിയാണ്.
Leave a Reply