Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : മുംബൈ മെട്രോയിലെ ആറ് വനിതാ ലോക്കോ പൈലറ്റുമാരില്‍ ഒരാളും 64 ലോക്കോ പൈലറ്റുമാരിലെ ഏക മലയാളിയുമാണ് പെരിന്തല്‍മണ്ണക്കാരിയായ ശ്രീകല നായർ.ആയിരത്തിലധികം വരുന്ന വണ്ടിയിലെ യാത്രക്കാരെ അവരവരുടെ ലക്ഷ്യസ്ഥാനത്തെത്തിക്കുകയാണ് ഈ 23 കാരിയുടെ ദൗത്യം.പഠിക്കുന്ന സമയത്ത് കോളേജിൻറെ വെബ്‌സൈറ്റില്‍ മെട്രോ വണ്ടി ഓടിക്കാനുള്ള ആളെ തിരഞ്ഞെടുക്കുന്നതായുള്ള പരസ്യം കണ്ടാണ് ശ്രീകല ഈ ജോലിക്കായി അപേക്ഷിക്കുന്നത്.പിന്നീട് എഴുത്ത് പരീക്ഷകളും ഇൻറർവ്യൂകളും നടന്നു.ഒന്നരവര്‍ഷത്തോളമുള്ള പരിശീലന പരിപാടിയായിരുന്നു പിന്നീടുണ്ടായിരുന്നത്. സ്റ്റിമുലേറ്ററിലുള്ള 400 കിലോമീറ്റര്‍ വണ്ടി ഓടിക്കലാണ് ഇതിൽ പ്രധാനമായുണ്ടായിരുന്നത്.ഇത് ഒരു മുറിയിലായിരുന്നെന്നും വണ്ടി ഓടിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളൊക്കെ അവിടെയും ഉണ്ടായിരുന്നെന്നും ശ്രീകല പറഞ്ഞു.400 കിലോ മീറ്ററോളം ഓടിച്ച ശേഷമാണ് ശ്രീകല ഇപ്പോള്‍ യാത്രക്കാരേയും കൊണ്ട് ഓടാന്‍ തുടങ്ങുന്നത്.മലപ്പുറം പെരിന്തല്‍മണ്ണ വെള്ളോളി പുതിയവീട്ടില്‍ ബാലഗോപാലന്‍ നായരുടെയും ലീലയുടെയും മകളാണ് ശ്രീകല. ഉല്ലാസ് നഗറില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് ബിരുദം നേടിയ ശേഷമാണ് ശ്രീകല ‘മുംബൈ മെട്രോ വണി’ല്‍ ലോക്കോ പൈലറ്റാവാനായി ചേരുന്നത്.
Leave a Reply