Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടൻ: 19കാരിയായ കാമുകിക്കെതിരെ ആസിഡ് ആകമണം നടത്തിയ കേസിൽ 80 വയസ്സുകാരന് 18 വർഷം തടവ്. ബ്രിട്ടനിലെ മിഡ്ലാന്റസ് സ്വദേശിയായ മുഹമ്മദ് റഫീഖാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. കാമുകി വിക്കി ഹോഴ്സ്മാനെതിരെയാണ് ഇയാൾ ആസിഡ് ആക്രമണം നടത്തിയത്. റഫീഖിനെ വിവാഹം കഴിക്കാൻ പറ്റില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് ആസിഡ് ആക്രമണം നടത്തിയത് കേസ്. അടുത്തിടെ ജയിലിൽനിന്നിറങ്ങിയ സ്റ്റീവൻ ഹോംസ്, നിരവധി കേസുകളിൽ പ്രതിയായ ഷാനൻ ഹീപ്സ് എന്നിവരുടെ സഹായത്തോടെയാണ് ആസിഡ് ആക്രമണം നടത്തിയത്. ഇവർ മൂവരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ആഴ്ച വോൾവർഹാംറ്റൺ കോടതി കണ്ടെത്തിയിരുന്നു. കൂട്ടുപ്രതികൾക്ക് 14 വർഷം തടവും പിഴ ശിക്ഷയും കോടതി വിധിച്ചു.യുവതിയുടെ വീട്ടിലെത്തിയാണ് പ്രതികൾ ക്രൂരകൃത്യം നിർവഹിച്ചത്. വാതിൽ തുറന്ന ഉടൻ തന്നെ യുവതിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ശരീരത്തിൽ ഉടനീളം പൊള്ളലേറ്റ യുവതി അഞ്ച് ദിവസം അത്യാസന്ന നിലയിലായിരുന്നു. ജീവൻ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും മുഖം വികൃതമായ നിലയിലാണ്.മാതാപിതാക്കളുടെ മരണശേഷമാണ് യുവതിയും 80 കാരനായ മുഹമ്മദ് റഫീഖും തമ്മില്‍ അടുപ്പമായത്. എന്നാല്‍, പിന്നീട് ബന്ധത്തില്‍ ഉലച്ചിലുകളുണ്ടായി. റഫീഖിനെ വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന് യുവതി അറിയിച്ചതിനെ തുടര്‍ന്നാണ് ആസിഡ് ആക്രമണം നടത്തിയതെന്നാണ് കേസ്.
Leave a Reply