Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നോയ്ഡ : ആണ്കുഞ്ഞിനെ പ്രസവിക്കതത്തിനു ഭാര്യയേയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും കൊലപ്പെടുത്തി. നോയ്ഡയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരുന്ന അമിത് എന്ന യുവാവാണ് ആണ്‍കുഞ്ഞിനു ജന്മം നൽകാത്തതിൽ ക്ഷുഭിതനായി 26 കാരിയായ ഭാര്യയേയും തന്റെ രണ്ടും, ആറ് മാസവും പ്രായമുള്ള കുഞ്ഞുങ്ങളെയും ശ്വാസം മുട്ടിച്ചു കൊന്നു കളഞ്ഞത്. ഇവരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച്ച ബാൻഗേലിലെ വീട്ടിൽ നിന്നും കണ്ടെടുത്തു. കൃത്യം നടത്തിയ ശേഷം അമിത് ഒളിവിൽ പോയിരിക്കുകയാണ്.
പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അമിത്, തന്റെ 2 വയസുകാരി മകൾ തന്നുവിനെയും 6 മാസം പ്രായമുള്ള മകൾ മന്നുവിനെയും തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുകയ്യും ഭാര്യ സരള വർമ്മ(26)യെ ഷാൾ കൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുകയും ആയിരുന്നു. സരളയും അമിത്തും താമസിക്കുന്ന വീടിനു മുകളിൽ ആണ് അമിത്തിന്റെ അച്ഛനും മറ്റും താമസിക്കുന്നത്. തിങ്കളാഴ്ച്ച രാവിലെ ആറ് മണിക്ക് അമിത്തിന്റെ അച്ഛൻ താഴെ വന്നപ്പോൾ ആണ് സരളയുടെയും രണ്ടു പെണ്‍കുഞ്ഞുങ്ങളുടെയും മൃതദേഹങ്ങൾ കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സരളയെ ശാരീരികമായി ഉപദ്രവിക്കുക അമിത്തിന് ശീലമായിരുന്നെന്നും എന്നാൽ രണ്ടാമതും പെണ്‍കുഞ്ഞു പിറന്നപ്പോൾ അമിത്ത് അതീവ ക്രൂരനാവുകയയിരുന്നെന്നും സരളയുടെ അച്ഛൻ ജഗ്ബീർ പോലീസിനോട് പറഞ്ഞു. സരള മരിക്കുന്നതിനു രണ്ട് ആഴ്ച്ച മുൻപ് സരള പീഡനം സഹിക്ക വയ്യാതെ തങ്ങളുടെ കൂടെ വന്നു താമസിക്കുകയും ചെയ്തിരുന്നതായി ജഗ്ബീർ അറിയിച്ചു. എന്നാൽ അമിത്തിന്റെ വീട്ടുകാർ സരളയെ സംരക്ഷിച്ചു കൊള്ളും എന്ന് വാക്കു കൊടുത്തതിന്റെ പേരിലാണ് സരള തിരിച്ച് അമിത്തിന്റെ വീട്ടിലേക്കു പോയതെന്നും അദ്ദേഹം അറിയിച്ചു. സരളയുടെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അമിത്തിന്റെ അച്ഛൻ രണ്ധേ ശ്യാം സഹോദരങ്ങളായ ദേവിന്ദ്ര ലളിത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അമിത്തിന്റെ അമ്മയ്ക്കെതിരെയും പരാതിയിൽ പരാമർശിക്കുന്നുണ്ട്. അമിത്തിനെ കണ്ടെത്താനുള്ള അന്വേഷണം നടത്തുക്കുന്നുണ്ടെന്നും അതേ സമയം കൊലപാതകത്തെ കുറിച്ച് ഫോറെൻസിക്ക് വിഭാഗം കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും നോയ്ഡ എസ.എസ.പി പ്രീതിന്ദ്ര സിംഗ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോട്ടതിനായി അയച്ചിരിക്കുകയാണ്.
Leave a Reply