Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോയമ്പത്തൂര്‍: ഒൻപത് വർഷം മുൻപ് കാണാതായ പത്തുവയസ്സുകാരൻറെ ശരീരാവശിഷ്ടങ്ങൾ 100 അടി താഴ്ചയുള്ള കിണറ്റില്‍ നിന്നും കണ്ടെത്തി. ഗണപതി രാജവീഥി രാജസേവ്യറിൻറെയും പ്രേമറാണിയുടെയും മകനായ ഫെര്‍ണാണ്ടസ്സിൻറെ ശരീരാവശിഷ്ടങ്ങളാണ് വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയത്. കുട്ടിയെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയവര്‍ തന്നെ മദ്യപിച്ച് ലക്കുകെട്ട സമയത്ത് സംഭവത്തെക്കുറിച്ച് പറയുകയായിരുന്നു. ശിവവിഷ്ണു (26), സൗന്ദിരരാജന്‍ (24) എന്നിവരാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇവർ നടത്തിയിരുന്ന മോഷണങ്ങളെ പറ്റി ഫെര്‍ണാണ്ടസിന് അറിയാമായിരുന്നു.ഇക്കാര്യം കുട്ടി പുറത്തു പറയുമെന്ന് ഭയന്ന് രണ്ടുപേരും ചേർന്ന് കുട്ടിയെ കിണറ്റിൽ തള്ളിയിടുകയായിരുന്നു. കിണര്‍ നിന്ന സ്ഥലത്തിൻറെ ഉടമ ഇക്കാര്യങ്ങളൊന്നുമറിയാതെ കിണര്‍ മൂടുകയും ചെയ്തു.പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം മൂടിയ കിണര്‍ തുറന്ന് പരിശോധിക്കാൻ പോലീസ് തീരുമാനിച്ചു. സര്‍ക്കാറില്‍ നിന്നും ലഭിച്ച 10 ലക്ഷം രൂപയുടെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് കിണർ കുഴിച്ചു.അപ്പോഴാണ് കുട്ടിയുടെ തലയോട്ടിയും അസ്ഥിയുടെ ഭാഗങ്ങളും മറ്റും കിണറ്റിൽ നിന്നും കണ്ടെത്തിയത്.പരിശോധനയ്ക്കായി സിറ്റി പോലീസ് കമ്മീഷണര്‍ എ.കെ. വിശ്വനാഥന്‍ കോയമ്പത്തൂര്‍ മെഡിക്കല്‍കോളേജ് ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ. ശരണവന്‍, ഡോ. ജെയ്‌സിങ്, നോര്‍ത്ത് തഹസില്‍ദാര്‍ മുരുകന്‍, അസി. കമ്മീഷണര്‍ പ്രവേഷ്‌കുമാര്‍ എന്നിവർ സംഭവ സ്ഥലത്തെത്തി.
Leave a Reply