Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡൽഹി : പ്രസംഗത്തിനിടെ മോഡി പൊട്ടിക്കരഞ്ഞു, കണ്ടു നിന്ന ബിജെപി നേതാക്കളും കൂടെ കരഞ്ഞു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടശേഷം നടത്തിയ മറുപടി പ്രസംഗത്തിനിടെ ആയിരുന്നു ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മോദിയുടെ കരുണയിലാണ് പാര്‍ട്ടി ജയം നേടിയതെന്ന അദ്വാനിയുടെ പ്രസംഗത്തിനു ശേഷം പ്രസംഗിക്കാൻ എത്തിയ നരേന്ദ്ര മോഡി ഇനി അത്തരം വാക്ക് ഉപയോഗിക്കരുതെന്നും രാജ്യവും പാര്‍ട്ടിയും തനിക്ക് അമ്മയെപ്പോലായണെന്നും അമ്മയോട് കരുണ കാട്ടുകയല്ല സ്നേഹിക്കുയാണ് ചെയ്തതെന്നും പറഞ്ഞുകൊണ്ടിരിക്കെ ആയിരുന്നു നരേന്ദ്ര മോഡി പോട്ടികരച്ചിൽ. നരേന്ദ്ര മോഡിയുടെ കരച്ചിലും വികാരധീനനയായി അദ്ദേഹം ഇടറിയ ശബ്ദത്തിൽ പ്രസംഗിക്കുന്നതും ഒക്കെ കണ്ടു നിന്ന രവിശങ്കര്‍ പ്രസാദ് അടക്കമുള്ള പാര്‍ട്ടി നേതാക്കൾ പിന്നീട് നാലു പുറത്തു നിന്നും കരച്ചിൽ തുടങ്ങി.
പാര്‍ലമെന്റിന്റെ പടവില്‍ ചുംബിച്ചശേഷം ചുവടു വെച്ചു പാര്‍ട്ടി യോഗത്തിന് എത്തിയ നരേന്ദ്ര മോഡി അദ്വാനിക്കും രാജ്നാഥിനും പ്രത്യേകം നന്ദി അറിയിച്ചു കൊണ്ടായിരുന്നു പ്രസംഗം തുടങ്ങിയത്. പ്രസംഗത്തിനിടെ വാജ്പേയിയെ കൂടി ഉണ്ടാകണമായിരുന്നു എന്ന ആഗ്രഹവും പ്രകടമാക്കി. പദവികൾ അല്ല മറിച്ചു ഉത്തരവാദിത്തങ്ങളാണ് വലുതെന്ന് പറഞ്ഞ മോദി താൻ സ്ഥാനമേറ്റ ശേഷമുള്ള ഒരു ഒറ്റ നിമിഷം പോലും പാഴാക്കില്ല എന്നും. ഇപ്പോഴും എല്ലാർക്കും നല്ലത് ചെയ്യാൻ മാത്രമേ ശ്രമിക്കു എന്നും വ്യക്തമാക്കി. ഒരു പാവപ്പെട്ടവന്റെ മകനായി ജനിച്ച താന്‍ മുഖ്യമന്ത്രിയായ ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കാണുന്നതെന്ന് പറഞ്ഞു. ബിജെപി ജയിച്ച ശേഷം ജനങ്ങൾക്ക് ജനാധിപത്യത്തിന്റെ കാര്യത്തിൽ നല്ല വിശ്വാസം വന്നിട്ടുണ്ടെന്നും, താൻ അത് കാത്തു സൂക്ഷിക്കും എന്നും മോഡി വ്യക്തമാക്കി.
–
–
Leave a Reply