Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫലസ്തീന്‍ ജനതയ്ക്കുമേല്‍ ഇസ്രയേല്‍ സേന നടത്തുന്ന ആക്രമണങ്ങളോട് പാശ്ചാത്യ രാജ്യങ്ങളും മാധ്യമങ്ങളും നിശബ്ദത പാലിക്കുകയാണെന്ന ആക്ഷേപത്തിനിടെ റഷ്യന്‍ ടെലിവിഷന്‍ വാര്‍ത്ത അവതാരക നടത്തിയ രോഷ പ്രകടനം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.റഷ്യ ടുഡേയുടെ വാഷിങ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അബി മാര്‍ട്ടിന്‍ എന്ന മാധ്യമപ്രവര്‍ത്തകയാണ് തല്‍സമയ സംപ്രേഷണത്തിനിടെ പൊട്ടിത്തെറിച്ചത്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ ഏകപക്ഷീയമായാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ സമീപിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഇസ്രായേല്‍ പക്ഷപാതിത്വമാണ് വാര്‍ത്തകളില്‍ നിറയുന്നതെന്നും വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളുടെ ക്ലിപ്പിങ്ങുകള്‍ സഹിതം അവര്‍ ചൂണ്ടിക്കാട്ടി. ഇതിനു ശേഷം വികാരഭരിതയായി അവര്‍ ഇറങ്ങിപ്പോവുകയും ചെയ്തു. ഇതിനകം തന്നെ വീഡിയോ ആയിരക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു.
Leave a Reply