Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.
വിദേശപര്യടനത്തിനിടെ, സ്വന്തം രാജ്യത്ത് കുറച്ച് സമയം എങ്കിലും ചെലവിടാൻ പ്രധാനമന്ത്രിക്ക് സാധിക്കുന്നത് അനുഗ്രഹമാണെന്ന് പരിഹാസരൂപത്തിൽ നിതീഷ് പറഞ്ഞു.
ബിജെപി സർക്കാർ അധികാരത്തിലേറി ഒരു വർഷം തികഞ്ഞപ്പോൾ ഒരു അഴിമതിയും സർക്കാരിനു നേരെ ഉയർന്നിട്ടില്ലെന്നായിരുന്നു അവകാശവാദം. എന്നാൽ ഇപ്പോൾ ഓരോ ദിവസം കഴിയുന്തോറും പുതിയ പുതിയ അഴിമതികളാണ് പുറത്തുവരുന്നത്.
അധികാരത്തിലേറി 14-15 മാസങ്ങൾക്കു ശേഷമാണ് അദ്ദേഹം ബിഹാറിനെക്കുറിച്ച് ഓർത്തത്. ബിഹാറിനുവേണ്ടി എന്തുതരത്തിലുള്ള പാക്കേജുകളാണ് അദ്ദേഹം പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചോ എന്നുള്ള കാര്യം മോദിയുടെ ബിഹാർ സന്ദർശനത്തോടെ വ്യക്തമാകും.
വിദേശകാര്യമന്ത്രി സ്വന്തം രാജ്യത്തു നിന്നും ഒളിച്ചോടിയ ഒരാളെ സഹായിച്ചു. എന്നിട്ട് മനുഷ്യത്വത്തിന്റെ പേരിലാണ് താൻ സഹായിച്ചത് എന്നു പറയുന്നു. അതൊരിക്കലും ഒരു കാരണമല്ല. ഇതു തികച്ചും ഗൗരവമുള്ള വിഷയമാണ്. തങ്ങളോട് വളരെ അടുത്തുനിൽക്കുന്നവർക്ക് എന്തും ചെയ്തു കൊടുക്കുന്ന ഭരണസംവിധാനമാണ് ഇപ്പോഴുള്ളതെന്നും ലളിത് മോദി-സുഷമ സ്വരാജ് വിവാദത്തെ ചൂണ്ടിക്കാട്ടി നിതീഷ് കുറ്റപ്പെടുത്തി.
Leave a Reply