Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉജ്ജെയ്ന്‍: മധ്യപ്രദേശിലെ ഉജ്ജെയ്ന്‍ നഗരത്തില്‍ നിന്നു കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന വിവരമാണു പുറത്തുവന്നത്. ഇവിടുത്തെ സ്വകാര്യ മെഡിക്കല്‍ കോളെജ് രോഗികളെ ആകര്‍ഷിക്കാനും പണം സമ്പാദിക്കാനും വേണ്ടി ആര്‍ഡി ഗാര്‍ഡി മെഡിക്കല്‍ കോളെജ് വേശ്യാലയമായി പ്രവര്‍ത്തിച്ചു.വിദ്യാര്‍ത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആശുപത്രി മേട്രനെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടു ഉദ്യോഗസ്ഥര്‍ മുങ്ങിയിരിക്കുകയാണ്.വേശ്യാവൃത്തിക്കായി ഉപയോഗിച്ചതാകട്ടെ ഇവിടെ ജോലി നോക്കുന്ന നഴ്‌സുമാരേയും.ഉജ്ജെയിനിലെ ആര്‍ ഡി ഗാര്‍ഡി മെഡിക്കല്‍ കോളജിലാണ് സംഭവം.ഇവിടെ ജോലിയില്‍ പ്രവേശിച്ച 17 ട്രെയ്‌നി നഴ്‌സുമാര്‍ ഇതിനു വിസമ്മതിച്ചതോടെയാണു സംഭവം പുറംലോകമറിഞ്ഞത്.ഇതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. വേശ്യാലയത്തിൻറെ നടത്തിപ്പു ജോലി ചീഫ് മെഡിക്കല്‍ ഓഫിസര്‍ക്കായിരുന്നു.കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നതാകട്ടെ ആശുപത്രി സൂപ്രണ്ടും.രോഗികളെ വീണ്ടും വീണ്ടും ആശുപത്രിയില്‍ എത്തിക്കാനാണ് നഴ്‌സുമാരെ ഇത്തരത്തില്‍ ഉപയോഗിച്ചത്. രോഗികളില്‍ നിന്നു ലഭിക്കുന്ന പണത്തിൻറെ ഒരു പങ്ക് നഴ്‌സുമാര്‍ക്ക് നല്‍കിയിരുന്നു.ശമ്പളത്തിനു പുറമേയായിരുന്നു ഇത്. ഇഷ്ടമുള്ള നഴ്‌സുമാരെ തെരഞ്ഞെടുക്കാന്‍ രോഗികള്‍ക്ക് അവകാശമുണ്ടായിരുന്നു.ഇക്കാര്യം അറിയിച്ചാല്‍ ഇവരെ ആ വാര്‍ഡിലെ രാത്രി ഷിഫ്റ്റില്‍ നിയോഗിക്കും. ഇത്തരത്തിലായിരുന്നു ഇടപാട് നടന്നിരുന്നത്. ഈ ഇടപാടിലൂടെ ആശുപത്രിക്കു വന്‍ തുകയാണു ലഭിച്ചിരുന്നതെന്നു അന്വേഷണത്തില്‍ കണ്ടെത്തി. വിദ്യാര്‍ത്ഥിനികളെ കോളജ് അധികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും രഹസ്യമായാണ് അതിനാല്‍ അവര്‍ പരാതി നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Leave a Reply