Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 3:59 pm

Menu

Published on June 12, 2014 at 3:01 pm

പ്രേതബാധ ഒഴിപ്പിക്കാൻ നിയമസഭാ മന്ദിരത്തില്‍ പൂജ..!!

puja-held-inside-tripura-assembly

മൂന്നു പതിറ്റാണ്ടായി സി.പി.എം. ഭരിക്കുന്ന ത്രിപുരയിലെ നിയമസഭാമന്ദിരത്തില്‍ പ്രേതങ്ങളെ ‘ഒഴിപ്പിക്കാന്‍’ പൂജ.അവധിദിവസമായ ഞായറാഴ്ചയായിരുന്നു അതിരഹസ്യമായി പൂജ നടത്തിയത്. സ്​പീക്കറും സി.പി.എം. നേതാവുമായ രാമേന്ദ്ര ദേബ്‌നാഥും നിയമസഭാ സെക്രട്ടറി സുഹാസ് ഭട്ടാചാര്‍ജിയും പരിപാടിയില്‍ പങ്കെടുത്തില്ലെങ്കിലും ഇരുവരുടെയും സമ്മതത്തോടെയാണ് പൂജ നടത്തിയതെന്നാണ് വിവരം. പൂജ നടന്നിടത്തേക്ക് ജീവനക്കാരെ മാത്രമാണ് പ്രവേശിപ്പിച്ചത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുപോലും ചിത്രങ്ങള്‍ എടുക്കുകയോ പുറത്തുവിടുകയോ ചെയ്യരുതെന്ന കര്‍ശന വ്യവസ്ഥയോടെയാണ് ജീവനക്കാരെ കടത്തിവിട്ടത്.2012-ല്‍ ആണ് ത്രിപുര രാജാക്കന്മാരുടെ കൊട്ടാരമായിരുന്ന ഉജ്ജയന്ത പാലസില്‍ നിന്ന് കുഞ്ചബനിലുള്ള പുതിയ കെട്ടിടത്തിലേക്ക് നിയസഭയുടെ പ്രവര്‍ത്തനം മാറ്റിയത്. ഇതിന് ശേഷം ഒട്ടേറെ ജീവനക്കാര്‍ അകാലത്തില്‍ മരിച്ചതും പലര്‍ക്കും രോഗംപിടിപെട്ടതുമാണ് പൂജ നടത്താന്‍ അധികൃതരെ പ്രേതിപ്പിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വംശീയ കലാപമായ 1980-ലെ മാണ്ഡായി കൂട്ടക്കൊലയില്‍ കൊല്ലപ്പട്ട 250-ഓളം പേരുടെ മൃതദേഹം മറവുചെയ്തിടത്താണ് ഈ കെട്ടിടം. ഇവരുടെ ‘പ്രേതാത്മാക്കള്‍’ അലഞ്ഞുതിരിയുന്നതിനാലാണ് ഈ ദുര്‍ന്നിമിത്തങ്ങളെന്നും ഇത് പരിഹരിക്കുന്നതിനാണ് പൂജ നടത്തിയതെന്നും ഒരു ജീവനക്കാരന്‍ പറഞ്ഞു.’പ്രേതങ്ങളുടെ’ ചിരിയും കരച്ചിലുകളും മുഴങ്ങുന്നതിനാല്‍ കെട്ടിടത്തില്‍ രാത്രി ജോലിക്ക് പലരും വിസമ്മതിച്ചിരുന്നത്രെ. ബജറ്റ് കാലത്ത് രാത്രിവരെ ജോലി ചെയ്യേണ്ടതുണ്ടെങ്കിലും ‘പ്രേതങ്ങളെ’ ഭയന്ന് സ്ത്രീകളടക്കമുള്ള ജോലിക്കാര്‍ നേരത്തേ ത്തന്നെ ഇവിടെ നിന്ന് പോകുമായിരുന്നെന്നും ജീവനക്കാരന്‍ പറഞ്ഞു. പൂജ നടന്നിടത്തേക്ക് ജീവനക്കാരെ മാത്രമാണ് പ്രവേശിപ്പിച്ചത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുപോലും ചിത്രങ്ങള്‍ എടുക്കുകയോ പുറത്തുവിടുകയോ ചെയ്യരുതെന്ന കര്‍ശന വ്യവസ്ഥയോടെയാണ് ജീവനക്കാരെ കടത്തിവിട്ടത്. ജീവനക്കാര്‍ കൂടിയാലോചിച്ച് സ്​പീക്കറോട് അനുമതി തേടിയെങ്കിലും ആദ്യം നല്‍കിയിരുന്നില്ല. വീണ്ടും ആവശ്യവുമായി ജീവനക്കാര്‍ എത്തിയതോടെയാണ് പുറത്താരും അറിയരുതെന്ന നിബന്ധനയോടെ അനുമതി നല്‍കിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News