Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന വടക്ക്കിഴക്കന്‍ ഇന്ത്യ സ്വദേശിനിയായ 19 കാരിയായ പെണ്‍കുട്ടിയാണ് ലിഫ്റ്റ് സെക്യൂരിറ്റി ഗാര്‍ഡിനാല്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 9 ന് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. അതിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലും കേസ് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 9 ന് ഗുര്‍ഗാവിലാണ് സംഭവം അരങ്ങേറിയത്. സംഭവത്തെ കുറിച്ച് സെക്ടർ 40 പോലീസ് സ്റ്റെഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ആയ ജയ് പ്രകാശ് പറയുന്നതിങ്ങനെ ആണ്. 19 കാരിയായ പെണ്‍കുട്ടി ഗുര്‍ഗാവിലെ ഒരു റസ്റ്റോറന്റില്‍ കഴിഞ്ഞ 3 മാസക്കാലമായി ജോലി ചെയ്തു വരികയായിരുന്നു. തന്റെ ഷിഫ്റ്റിന് ശേഷം പെണ്‍കുട്ടിയും സുഹൃത്തും കൂടി മുറിയിലേക്ക് മടങ്ങിയത്രേ. ഐവറി ടവറില്‍ ആയിരുന്നു യുവതി താമസിച്ചിരുന്നത്. തന്റെ മുറിയില്‍ എത്താന്‍ ലിഫ്റ്റില്‍ കയറിയ യുവതി 2-3 ഫ്ളോറിനിടയിൽ വെച്ച് ലിഫ്റ്റില്‍ കുടുങ്ങിപ്പോയെന്നും ഉടൻ തന്നെ എമര്‍ജന്‍സി ബട്ടന്‍ പ്രസ് ചെയ്തു. എമര്‍ജന്‍സി ബട്ടന്റെ ശബ്ദം കേട്ടു ഓടി വന്ന ലിഫ്റ്റ് സെക്യൂരിറ്റിക്കാരൻ ഉത്തർപ്രദേശിലെ ബിജ്നോർ സ്വദേശി റിങ്കു മാസ്റ്റര്‍ കീ ഉപയോഗിച്ച് മുകളിലെ ഡോര്‍ തുറന്നു ഇവരെ എടുത്തു പുറത്തേക്ക് എടുക്കുമ്പോള്‍ ആണത്രേ പീഡനം നടന്നത്. എടുക്കുമ്പോള്‍ ഇയാളെ ഇവരുടെ മാറില്‍ പിടിച്ചതായി ദൃശ്യത്തില്‍ നിന്നും വ്യക്തമാണ്. പെണ്‍കുട്ടി അയാളുടെ കൈ തട്ടി മാറ്റാന്‍ ശ്രമിക്കുന്നതും സിസിടിവി ദൃശ്യത്തിൽ ഉണ്ട്. ആ സംഭവത്തിനു ശേഷം പെണ്‍കുട്ടിയും സുഹൃത്തും കൂടി റൂമിലേക്ക് പോയി പിറ്റേ ദിവസം തന്നെ ഇവര്‍ പോലിസിൽ പരാതി നൽകി. സംഭവത്തെ കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലിഫ്റ്റ് കേടായത് തന്നെ ആണോ അതോ കേടാക്കിയതോ എന്ന കാര്യത്തിലും അന്വേഷിക്കും എന്ന് അദ്ദേഹം അറിയിച്ചു. പരാതിക്കാരിയുടെ പരാതിക്ക് അനുകൂലമായ ദൃശ്യങ്ങൾ ആണ് ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു.
Leave a Reply