Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിംഗറോളി: പോക്കറ്റടിച്ചെന്ന് ആരോപിച്ച് മധ്യപ്രദേശിലെ സിംഗറോളി ജില്ലയിൽ യുവതിയെ ബസ്സില്‍ വെച്ച് നഗ്നയാക്കി പരിശോധിച്ചെന്ന് പരാതി. മകനോടൊപ്പം ജയന്തില്‍ വെച്ചാണ് യുവതി നിറയെ യാത്രക്കാരുള്ള ബസ്സില്‍ കയറിയത്. യുവതി കയറി അല്‍പസമയത്തിനകം അവര്‍ക്കടുത്തു നില്‍ക്കുന്നയാള്‍ തന്റെ 2200 രൂപ പോക്കറ്റടിച്ചെന്ന് കണ്ടക്ടറോട് പരാതിപ്പെടുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന ചില യാത്രക്കാരും കണ്ടക്ടറും ഉടന്‍ യുവതിക്കുനേരെ തിരിഞ്ഞു.
യുവതി പോക്കറ്റടിച്ചതായി തെളിവൊന്നും ഉണ്ടായിരുന്നില്ല. ആരോപണം പലതവണ നിഷേധിച്ചിട്ടും യുവതിയെ കുറ്റക്കാരിയാക്കുന്ന രീതിയിലായിരുന്നു കണ്ടക്ടറുടെ ഇടപെടല്‍. ബസ്സില്‍വെച്ചുതന്നെ ദേഹപരിശോധന വേണമെന്നും കണ്ടക്ടര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പരസ്യമായി സ്ത്രീയെ വസ്ത്രമഴിച്ചു പരിശോധിക്കുകയായിരുന്നു. എന്നാല്‍ അവരില്‍ നിന്നും പണം കണ്ടെടുക്കാന്‍ സാധിച്ചില്ല. അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിയ സ്ത്രീ ഉടന്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ബസ്സില്‍ വെച്ച് കണ്ടക്ടര്‍ പരിശോധിക്കുമ്പോള്‍ ബസ്സിലുള്ളവര്‍ കണ്ടക്ടറെ എതിര്‍ത്തില്ലെന്നും സ്ത്രീ പറയുന്നു. സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply