Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷ മാർച്ച് 10 മുതൽ 22 വരെ നടക്കും.മുൻ വർഷങ്ങളിലേതു പോലെ തന്നെ ഈ വർഷവും വെള്ളിയാഴ്ച പരീക്ഷയുണ്ടാകില്ല.പകരം ശനിയാഴ്ച പരീക്ഷയുണ്ടായിരിക്കും.2815 പരീക്ഷ സെൻററുകളിലായി 464310 പേരാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്‌ക്കിരിക്കുന്ന വിദ്യാഭ്യാസ ജില്ല തിരൂരും (36020),ഏറ്റവും കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലും (2438) ആണ്.ഈ വര്‍ഷവും രണ്ടു സിലബസിലാണു പരീക്ഷ നടത്തുന്നത്.2011 വരെയുളള വര്‍ഷങ്ങളില്‍ ആദ്യമായി പരീക്ഷ എഴുതിയ പ്രൈവറ്റ് പരീക്ഷാര്‍ഥികള്‍ക്ക്(പി.സി.ഒ) പഴയ സിലബസിലും മറ്റുളളവര്‍ക്ക് പുതിയ സിലബസിലുമാണ് പരീക്ഷ.
Leave a Reply