Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭോപ്പാൽ : ദേവീ പ്രീതിയ്ക്കായി മധ്യപ്രദേശിലെ 19 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി നാവ് അറുത്ത് കൊടുത്തു. മധ്യപ്രദേശിലാണ് ഇത്തരമൊരു ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.സ്വപ്നത്തില്‍ വന്ന് ആവശ്യപ്പെട്ടെന്നു പറഞ്ഞാണ് നാക്കു മുറിച്ചു നല്‍കിയത്. ഭോപ്പാലിലെ കാളീക്ഷേത്രത്തില്‍ എത്തിയാണ് യുവതി നാക്കു മുറിച്ചു നല്‍കിയത്. മധ്യപ്രദേശിലെ ടിആര്‍എസ് കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായ ആരതി ധുബെ ആണ് നാവ് മുറിച്ച് ഇഷ്ട ദൈവത്തിന് സമര്‍പ്പിച്ചത്. എല്ലാം കണ്ടിട്ടും തടയുകയോ ബോധരഹിതയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയോ ചെയ്യാതെ കാളിയെയും വിളിച്ച് ഇരിക്കുകയായിരുന്നു ക്ഷേത്രത്തില്‍ എത്തിയവരെല്ലാം.
സ്വപ്നം കണ്ടെന്നും പറഞ്ഞ് സഹോദരി നാവു മുറിച്ചതിന്റെ ഞെട്ടലിലാണ് ആരതിയുടെ സഹോദരന്‍ സച്ചിന്‍.തന്റെ ആഗ്രഹങ്ങള്‍ സാധിക്കുന്നതിന് പകരമായി നാവ് മുറിച്ച് നല്‍കണമെന്ന് ദേവി സ്വപ്നത്തില്‍ ആവശ്യപ്പെട്ടതായി ആരതി പറഞ്ഞു. ഇതേതുടര്‍ന്നാണ് ആരതി നാവ് മുറിച്ച് നല്‍കിയത്. മധ്യപ്രദേശിലെ റീവയിലെ കാളി ക്ഷേത്രത്തിലെത്തിയാണ് പെണ്‍കുട്ടി നാവ് മുറിച്ച് സമര്‍പ്പിച്ചത്. ക്ഷേത്രത്തിലെത്തിയപ്പോള്‍ ഇതിന് പൂജാരിയടക്കം ക്ഷേത്രത്തില്‍ കൂടിയിരുന്ന സകല ആളുകളും ആരതിക്ക് പൂര്‍ണപിന്തുണ നല്‍കി. അവരുടെ മുന്നില്‍ വച്ച് മൂര്‍ച്ചയേറിയ ഒരു ബ്ലേഡ് കൊണ്ട് ആരതി നാവ് മുറിച്ചു.
നാവ് മുറിച്ചയുടന്‍ ആരതി ബോധരഹിതയായി നിലത്തു വീണു. എന്നാല്‍ ഇത് കണ്ടു നിന്ന മറ്റ് ഭക്തജനങ്ങളും ക്ഷേത്രം അധികൃതരും ആരതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കാന്‍ തയ്യാറായില്ല. പകരം എല്ലാവരും ചുറ്റും കൂടിയിരുന്ന് ഒരു തുണി കൊണ്ട് ആരതിയെ മൂടി പ്രാര്‍ത്ഥിക്കുകയാണ് ചെയ്തത്. അഞ്ച് മണിക്കൂര്‍ കഴിയേണ്ടിവന്നു ആരതിക്ക് ബോധം വരാന്‍. ബോധം വന്നപ്പോള്‍ കാളീദേവിയുടെ കൃപ എന്ന് പറഞ്ഞ് സന്തോഷിക്കുകയാണ് ആളുകള്‍ ചെയ്തത്.
Leave a Reply