Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി :സഹാറ ഗ്രൂപ്പ് ഉടമയായ സുബ്രതോ റോയിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി.ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, ജെ എസ് കേഖര്‍ എന്നിവരായിരുന്നു റോയിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്.10,000 കോടി രൂപ കെട്ടിവെക്കുകയാണെങ്കില്‍ ബുബ്രതോ റോയിക്ക്ജാമ്യം അനുവദിക്കാമെന്ന് കോടതി നേരത്തേ അറിയിച്ചിരുന്നു.എന്നാൽ നിക്ഷേപകരുടെ ഈ പണം കെട്ടിവെയ്ക്കാൻ സഹാറാ ഗ്രൂപ്പിന് സാധിക്കാത്തതിനാലാണ് സുബ്രതോ റോയിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.20,000 കോടി രൂപ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡില്‍ കെട്ടിവെക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശം നടപ്പാക്കാത്തതിനെ തുടര്‍ന്ന് രണ്ടുമാസമായി സുബ്രതോ റോയി ജയിലില്‍ കഴിയുകയാണ്.കോടതിയുടെ വിധിയനുസരിച്ച് നഷ്ടപരിഹാരം നല്‍കുന്നതിനായി നിക്ഷേപകരുമായി സംസാരിക്കുന്നതിനും മറ്റും സുബ്രതാ റോയിക്ക് ജാമ്യം നല്‍കേണ്ടത് ആവശ്യമാണെന്ന് സഹാറ കോടതിയിൽ വാദിച്ചു.
Leave a Reply