Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫ്ളൂയ്ഡ് നിറഞ്ഞ് തലച്ചോറ് വളരുന്ന അപൂര്‍വ്വ രോഗം ബാധിച്ച് വലിയ തലയുമായി പിറന്ന റൂണ ബീഗം എന്ന മൂന്ന് വയസുകാരിക്ക് ഇത് പുനർജ്ജന്മം.ത്രിപുരയിലാണ് റൂണ ബീഗം എന്ന ഈ രണ്ട് വയസ്സുകാരിയുടെ ജനനം ഹൈഡ്രോസിഫിലസ് എന്ന അപൂര്‍വ്വ രോഗമാണ് റൂണയ്ക്ക്.
തലച്ചോറിൽ ഫ്ളൂയ്ഡ് കെട്ടി നിൽക്കുന്ന അവസ്ഥയാണിത്. സാധാരണ മനുഷ്യൻറെ തലയുടെ വലിപ്പത്തിൻറെ മൂന്നിരട്ടി വലുതായിരിക്കും ഈ അസുഖം ബാധിച്ചു കഴിഞ്ഞാൽ. സാധാരണ ഗതിയില്‍ രോഗം ബാധിച്ചാൽ ശരീരം തളര്‍ന്നുപോവുകയോ മരണം സംഭവിക്കുകയോ ചെയ്യുകയാണ് പതിവ്.എന്നാൽ ആദ്യ ശസ്ത്രക്രിയയിലൂടെ തന്നെ രോഗത്തെ തരണം ചെയ്യുവാൻ റൂണയ്ക്ക് കഴിഞ്ഞു എന്നതാണ് ഡോക്ടർമാരെ പോലും അത്ഭുതപ്പെടുത്തുന്നത്.
റൂണ യുടെ പിതാവ് അബ്ദുൾ റഹ്മാൻ കൂലി പണിക്കുപോയികിട്ടുന്ന തുച്ചമായ വടുമാനം മാത്രമാണ് കുടുംബത്തിൻറെ ഏക ആശ്രയം.റൂണയുടെ കുടുംബസ്ഥിതി കണ്ട് ചാരിറ്റി സംഘടനകളോടെ ലോകമെമ്പാടുമുള്ള ഉദാരമതികളില്‍ നിന്നും ലഭിച്ച ഫണ്ടുപയോഗിച്ച് റൂണയുടെ ചികിത്സ നടത്തുന്നത്.
ന്യൂഡല്‍ഹിയിലെ ആശുപത്രിയിലാണ് റൂണയ്ക്ക് ശസ്ത്രക്രിയ നടന്നത്. ആദ്യ ശാസ്ത്ര ക്രിയയിലൂടെ തലയുടെ വലിപ്പം 37 ഇഞ്ചില്‍ നിന്ന് 23 ഇഞ്ചിലേക്ക് മാറ്റിയിരിക്കുകയാണ് . ഇങ്ങനെ ഘട്ടം ഘട്ടമായി ശാസ്ത്രക്രിയയിലൂടെ തലയിൽ കെട്ടികിടക്കുന്ന ഫ്ലൂയിഡിനെ ഒഴിവാക്കുകയാണ് ചെയ്യുന്നത്.എന്നാൽ ആദ്യ ഘട്ട ശാസ്തക്രിയയിലൂടെ തന്നെ റൂണയ്ക്ക് ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടായെന്നാണ് ഡോക്ടർ പറയുന്നത്.മാത്രമല്ല അവളിപ്പോൾ ശബ്ദമുണ്ടാക്കാനും ചിരിക്കാനും വല്ലപ്പോഴും ചെറിയ വാക്കുകളും പറയാന്‍ തുടങ്ങിട്ടുണ്ടെന്നും ഡോക്ടർ പറയുന്നു .അതേസമയംഒരു സാധാരനകുട്ടിയെ പോലെ കഴിയുവാൻ റൂണയ്ക്ക് കഴിയില്ലെന്നും ഡോക്ടർ ഉറപ്പ് നൽകുന്നു .എന്നാല്‍ റൂണയുടെ പുരോഗതി തങ്ങള്‍ക്ക് പ്രതീക്ഷ നല്കുന്നതാണെന്നാണ് ഡോക്ടര്‍മാരുടെ വാദം. റൂണയുടെ തലയുടെ വലിപ്പം ഇനിയും കുറക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.അസാധാരണ ശരീരവുമായി ജനിച്ച റൂണയെ അപ്പോള്‍ത്തന്നെ ആശ്രമങ്ങളിലോ അനാഥാലയങ്ങളിലോ ഏല്‍പ്പിക്കാനാണ് പലരും പറഞ്ഞിരുന്നതെന്ന് പിതാവ് അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. എന്നാല്‍ അവള്‍ ജീവിക്കുകയാണെങ്കില്‍ തങ്ങളോടൊപ്പമായിരിക്കും മരിക്കുകയാണെങ്കില്‍ അത് തങ്ങളുടെ മടിത്തട്ടില്‍ ഇരുന്നാവുമെന്നായിരുന്നു അത്തരക്കാരോട് റൂണയുടെ മാതാപിതാക്കള്‍ മറുപടി പറഞ്ഞിരുന്നത്. തന്റെ മകള്‍ സാധാരണ കുട്ടികളെപ്പോലെ സംസാരിക്കുന്നതും ഒരു ദിവസം സ്‌കൂളില്‍ പോകുന്നതുമൊക്കെയാണ് റൂണയുടെ മാതാപിതാക്കളുടെ സ്വപ്‌നം.
Leave a Reply