Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിറിയ: ഐഎസ് ഭീകരര്‍ ആളുകളെ കൊന്ന് കൂട്ടത്തോടെ കുഴിച്ചു മൂടിയ 72 കുഴിമാടങ്ങള്‍ കണ്ടെത്തി. ഇവിടെ സൈനികർ നടത്തിയ പരിശോധനയിൽ നൂറു കണക്കിനു തലയില്ലാത്ത മൃതദേഹങ്ങൾ കണ്ടെത്തിയത്.ഇതിൽ നൂറിലേറെ മൃതദേഹങ്ങൾക്കും തലയുണ്ടായിരുന്നില്ല. ജനങ്ങളെ കൂട്ടത്തോടെ വെടിവെച്ചും തലയറുത്തും കൊന്ന ശേഷം ബുൾഡോസർ ഉപയോഗിച്ച് വലിയ കുഴിയിൽ കൂട്ടി ഇടുകയാണ് രീതി. നാസി ക്രൂരതയുടെ തീവ്രത കാണിച്ചു തന്ന കുഴിമാടങ്ങൾക്ക് തുല്യമാണ് ഐഎസിന്റേതും. ഐഎസ് കഴുത്തറുത്തു കൊലപ്പെടുത്തിയവരുടെ തലകൾ അറുത്തെടുത്ത് സൈനികർക്കു ഭക്ഷണത്തിനൊപ്പം തലച്ചോർ പാകം ചെയ്തു നൽകുകയാണെന്നാണ് റിപ്പോർട്ട്. വിദേശ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്തു വിട്ടത്.
ഐഎസിന്റെ പിടിയിൽ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഗ്രാമീണൻ മലയിടുക്കിൽ ഒളിച്ചിരുന്നു ബൈനോക്കുലറിലൂടെ നോക്കിയപ്പോൾ ജനങ്ങളെ വിലങ്ങു വെച്ച് നിരത്തി നിർത്തി കൂട്ടത്തോടെ വെടിവെച്ചു കൊല്ലുന്നതാണ് കണ്ടത്. തുടർച്ചയായ ആറു ദിവസം മലയിൽ കഴിച്ചു കൂടിയ ഇയാൾ കുടുംബത്തെയും ബന്ധുക്കളെയും കൊന്നു കുഴിച്ചു മൂടുന്നതിന് സാക്ഷിയായി. കഴുത്തറുത്തു കൊല്ലുന്നവരുടെ തലകൾ മിനിവാനിലാക്കി ഐഎസ് പോരാളികൾ കൊണ്ടു പോകുന്നതു കണ്ടതായും ദൃക്‌സാക്ഷികൾ പറഞ്ഞു. തലയില്ലാത്ത മൃതദേഹങ്ങൾ കുഴിച്ചിട്ടതായും കണ്ടെത്തിയിട്ടുണ്ട്. ഇയാളിൽ നിന്ന് ലഭ്യമായ വിവരത്തിൽ 15000 പേരെ അടുത്തടുത്ത ദിവസങ്ങളിലായി കൊന്നതായി കണക്കാക്കുന്നു. പല ഗ്രാമങ്ങളും പൂർണ്ണമായും ഐഎസ് തുടച്ചു നീക്കി. രക്ഷപ്പെട്ടവരുമായി അന്താരാഷ്ട്ര വാർത്ത ഏജൻസി നടത്തിയ അഭിമുഖങ്ങളുടെയും അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് വിവരങ്ങൾ പുറത്തു വിട്ടത്. കണ്ടെത്തിയ കുഴിമാടങ്ങൾ ആകെയുള്ളതിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. ബാക്കിയുള്ളവ ഐഎസ് നിയന്ത്രിത മേഖലകളിലാണ്. അവയുടെ കൂടെ കണക്കെടുത്താൽ ഐഎസിന് ഇരയായവരുടെ സംഖ്യ ഞെട്ടിക്കുന്നതാകും.
–
–
Leave a Reply