Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹനോയ്: നിഷ്കളങ്കരായ കൊച്ചുകുട്ടികളുടെ കരച്ചിൽ മനുഷ്യത്വമുള്ള ഏതൊരാളുടേയും കരളലിയിപ്പിക്കുന്നതാണ്.വിയറ്റ്‌നാമില്‍ നിന്നുള്ള അഞ്ച് വയസുകാരിയുടെ ചിത്രവും ഇത്തരത്തില്‍ ലോകശ്രദ്ധ പിടിച്ചു പറ്റുകയാണ്. കാണാതെ പോയ തന്റെ വളര്‍ത്തു നായയെ അവസാനം തിന്നാന്‍ പാകത്തിന് പൊരിച്ചുവച്ചിരിക്കുന്ന രീതിയില്‍ കണ്ട അഞ്ചുവയസുകാരി നെഞ്ചുപൊട്ടി കരയുന്ന ചിത്രമാണ് ലോകത്തെ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.താലോലിച്ച് വളര്‍ത്തിയിരുന്ന ഫ്‌ലവര്‍ എന്ന പട്ടിയെ കാണാതായത് കുറച്ച് ദിവസം മുമ്പായിരുന്നു. പലയിടത്തും അന്വേഷിച്ചെങ്കിലും അവള്‍ക്ക് പട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ വിയറ്റ്‌നാമിലെ ഒരു പട്ടിയിറച്ചി മാര്‍ക്കറ്റില്‍ മുഴുവനോടെ പൊരിച്ചുവച്ച നിലയില്‍ തന്റെ പ്രിയപ്പെട്ട ഫ്ലവറിനെ അവള്‍ കണ്ടെത്തി. ആ കാഴ്ച്ച കണ്ടതോടെ അവള്‍ കരഞ്ഞ് പോവുകയായിരുന്നു അവള്‍ നായയുടെ സമീപത്ത് നിന്ന് കരയുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ലക്ഷകണക്കിന് പേര്‍ ഈ ഫോട്ടോ കണ്ട് കഴിഞ്ഞു.കൊറിയ, വിയറ്റ്‌നാം, ചൈന തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ പട്ടിയിറച്ചി വിശിഷ്ട വിഭവമാണ്.എന്നാല്‍ പലയിടത്തും ഇപ്പോള്‍ പട്ടിയിറച്ചിയുടെ ഡിമാന്റ് കുറഞ്ഞ് വരികയാണെന്നാണ് റിപ്പോര്‍ട്ട്. ആളുകള്‍ ഓമന മൃഗങ്ങളായി പട്ടികളെ വ്യാപമായി വളര്‍ത്താന്‍ തുടങ്ങിയതോടെയാണിത്. വിയറ്റ്‌നാമില്‍ നിന്നുള്ള ഈ ചിത്രം ഇപ്പോള്‍ ജന്തു സ്‌നേഹികള്‍ പട്ടിവധ നിരോധനത്തിന് വേണ്ടി ഉപയോഗിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
–
–
Leave a Reply