Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലഖ്‌നൗ: ഉത്തർ പ്രദേശിൽ ഔദ്യോഗിക വസതിയില്‍ വച്ച് വനിതാ ജഡ്ജി ബലാത്സംഗത്തിനിരയായി. തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. അബോധാവസ്ഥയിലായിരുന്ന ജഡ്ജിയെ പരിക്കുകളേറ്റ നിലയിൽ പോലീസ് വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ബലാത്സംഗത്തിനിരയാക്കിയ ശേഷം പ്രതികള്‍ ജഡ്ജിയെ കീടനാശിനി കുടിപ്പിച്ചതിനാലാവാം ജഡ്ജിയുടെ ബോധം നഷ്ടപ്പെട്ടതെന്നാണ് പോലീസിൻറെ നിഗമനം. വീട്ടിൽ നിന്നും പകുതി തീർന്ന കീടനാശിനിയുടെ കുപ്പിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ജഡ്ജിയുടെ സഹോദരൻ പോലീസിൽ നൽകിയിട്ടുണ്ട്. ഇതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഉത്തർ പ്രദേശിൽ തന്നെ മെയ് 27-ന് പതിനാലും പതിനഞ്ചും വയസ്സുള്ള ദളിത് പെണ്‍കുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധം തുടരുന്നതിനിടെയാണ് ജഡ്ജിയും ബലാത്സംഗത്തിനിരയായത്. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ദളിത് പെണ്‍കുട്ടികളുടെ കേസ് സി.ബി.ഐക്ക് വിടാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
Leave a Reply