Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരബാദ്: മകൻറെ മൃതദേഹം വീട്ടില്‍ കയറ്റാന്‍ വീട്ടുടമ സമ്മതിക്കാത്തതിനെ തുടർന്ന് രാത്രി മുഴുവന്‍ മഴ നനഞ്ഞ് റോഡില്‍ ഒരമ്മ. വെങ്കടേശ്വര്‍ നഗറില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്.ഡെങ്കിപ്പനി പിടിപെട്ടാണ് നിലോഫര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഈശ്വരമ്മയുടെ മൂത്തമകന്‍ പത്തുവയസ്സുകാരനായ സുരേഷ് മരിച്ചത്. ഇവർ രണ്ട് മക്കളോടുമൊപ്പം കഴിഞ്ഞ നാലു വര്‍ഷമായി വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. ആശുപത്രിയിൽ നിന്നും മകൻറെ മൃതദേഹവുമായി ഈശ്വരമ്മ വീട്ടിലേക്ക് വന്നു.എന്നാൽ വീട്ടുടമ ജഗതീഷ് ഗുപ്ത വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല.
തന്റെ മകളുടെ വിവാഹം കഴിഞ്ഞിട്ട് അധിക നാളാവത്തതിനാല്‍ മൃതദേഹം വീട്ടില്‍ സൂക്ഷിക്കാനാവില്ലെന്നായിരുന്നു ഉടമ പറഞ്ഞത്. മൃതദേഹം അകത്ത് കടത്തുന്നത് അശുഭ ലക്ഷമാണെന്നും പറഞ്ഞ് ഇയാൾ അവരെ പറഞ്ഞുവിടുകയായിരുന്നു. തങ്ങളുടെ അവസ്ഥ വീട്ടുടമയെ അറിയിച്ചെങ്കിലും അയാൾ അയാളുടെ തീരുമാനത്തിൽ ഉറച്ച് നിന്നു.അവസാനം മഴയത്ത് മൃതദേഹവുമായി നിന്ന ഈശ്വരമ്മയുടെയും ഇളയ മകൻേറയും ദുരവസ്ഥ കണ്ട് അലിവു തോന്നിയ അയല്‍ക്കാര്‍ ടാര്‍പോളിന്‍ ഷീറ്റ് കൊണ്ട് പത്തു വയസ്സുകാരന്റെ മൃതദേഹം മൂടി വെച്ചു. പിന്നീട് കുട്ടിയുടെ സംസ്‌ക്കാരത്തിനാവശ്യമായ തുകയും നാട്ടുകാര്‍ ശേഖരിച്ച് ഈശ്വരമ്മയ്ക്ക് നൽകി.
Leave a Reply