Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അങ്കാറ:ലോകത്തെ ഏറ്റവും പൊക്കമുള്ള തുർക്കികാരൻ വിവാഹം കഴിച്ചു.എട്ടടി മൂന്നിഞ്ച് പൊക്കമുള്ള സുൽത്താൻ കോസൻ ആണ് രണ്ടടി ഈഴിഞ്ച് പൊക്കക്കുറവുള്ള മിർവെ ഡിബോയെ ജീവിത സഖിയാക്കിയത്.മെര്‍വെയെ കണ്ടുമുട്ടുംമുമ്പ് തനിക്ക് ജീവിതപങ്കാളിയെ ലഭിക്കാന്‍ ഒത്തിരി ബുദ്ധിമുട്ടേണ്ടിവരുമെന്ന് കോസന്‍ പറയുമായിരുന്നു.ഏതുപെണ്ണാണ് ഈ ഉയരം സഹിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻറെ ചോദ്യം. ശരീരത്തിന് പുറമെ കൈകളുടെ നീളവും ഭീകരരീതിയിലായിരുന്നു.27.5 സെന്റിമീറ്ററായിരുന്നു നീളം.കാലുകളാകട്ടെ 36.5 സെന്റ്റിമീറ്റര്‍ വരെ നീണ്ടു.പക്ഷേ മെര്‍വെയുടെ മനസ് കോസൻറെ ഉയരത്തോളം ഉയര്‍ന്നുവെന്നുവേണം പറയാന്‍
ലോകത്ത് എട്ടടിക്കപ്പുറം ഉയരമുള്ള പത്തുപേരേയുള്ളൂ. അതിലൊരാളാണ് കോസന്‍.പിറ്റിയൂറ്ററി ജൈജാന്റിസം എന്ന അപൂര്‍വ വൈകല്യമാണ് ഇവരുടെ പൊക്കത്തിൻറെ കാരണമായത്.ഈ രോഗാവസ്ഥയില്‍ വളര്‍ച്ചയ്ക്കുള്ള ഹോര്‍മോണുകള്‍ ശരീരം നിരന്തരം ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കും.പത്താം വയസുമുതലാണ് കോസൻറെ അതിവേഗം വളരാന്‍ തുടങ്ങിയത്.2009ല്‍ അദ്ദേഹം ലോകത്തെ ഏറ്റവും ഉയരമുള്ളയാളായി. പക്ഷേ 2011ല്‍ വളര്‍ച്ച നിലച്ച മട്ടാണ്. പിന്നെയിങ്ങോട്ട് കോസന്‍ വളര്‍ന്നിട്ടില്ല.
ഇല്ലിനോയിസിലെ റോബര്‍ട്ട് വാല്‍ഡോയ്ക്കായിരുന്നു ഉയരത്തിൻറെ കാര്യത്തില്‍ ലോകറെക്കോഡുണ്ടായിരുന്നത്. എട്ടടി 11 ഇഞ്ചുണ്ടായിരുന്ന റോബര്‍ട്ട് 1940ല്‍ മരിച്ചു.
Leave a Reply