Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയില്‍ ദളിത് പെണ്‍കുട്ടികളെ പോലീസുകാര്‍ അടങ്ങിയ സംഘം മാനഭംഗപ്പെടുത്തിയ ശേഷം മരത്തിൽ കെട്ടിത്തൂക്കിക്കൊന്നു. 14ഉം 15ഉം വയസ്സ് പ്രായമുള്ള ബന്ധുക്കളായ കുട്ടികളാണ് കൊല്ലപ്പെട്ടത്.ഇവരെ ചൊവ്വാഴ്ച്ച മുതൽ കാണാനില്ലായിരുന്നു.അതിനു ശേഷം നാട്ടുകാർ നടത്തിയ തിരച്ചിലിൽ പെണ്‍കുട്ടികളുടെ മൃതദേഹം സമീപത്തെ കത്ര ഗ്രാമത്തിലെ ഒരു മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.സംഭവത്തില്‍ ഉത്തരവാദികളായ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ റോഡ് തടഞ്ഞു. ഇതിനെ തുടർന്ന് കുറ്റവാളികളെന്നു കണ്ടെത്തിയ പോലീസ് കോണ്‍സ്റ്റബിള്‍മാരായ സര്‍വേഷ് യാദവ്, രക്ഷപാല്‍ യാദവ് എന്നിവരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പപ്പു യാദവ് എന്ന ഒരു പ്രതിയെ മാത്രമാണ് ഇതുവരെ കേസ്സുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുള്ളത്.മറ്റു പ്രതികളായ ബ്രിജേഷ്, അവദേശ് എന്നിവർ ഒളിവിൽ പോയിരിക്കയാണ്.ഇവരെ കുറിച്ച് പോലീസ് അന്വേഷണം നടത്തി വരുന്നു.
Leave a Reply