Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിയാദ് : 610 കിലോഗ്രാം തൂക്കമുള്ള ഖാലിദ് മുഹ്‌സിന്‍ ഷെയ്‌രിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പ്രത്യേക വിമാനം തയ്യാറാക്കേണ്ടിവന്നു.അതുമാത്രമല്ല വീടിന്റെ ഒരുഭാഗം പൊളിച്ചു മാറ്റിയാണ് ഖാലിദ് മുഹ്‌സിന്‍ ഷെയ്‌രിയെ പുറത്തെടുത്തത്.ഈ വമ്പന്‍ തടിയുള്ള ആളുള്ളത് സൗദി അറേബ്യയിലാണ്.രണ്ടരവര്‍ഷമായി തടിമൂലം ഇയാള്‍ക്ക് തന്റെ ബെഡ്‌റൂമില്‍നിന്ന് പുറത്തുപോകാന്‍ കഴിഞ്ഞിരുന്നില്ല. ഈ ദുരവസ്ഥ കണ്ട് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആറുമാസംമുമ്പാണ് അബ്ദുള്ള രാജാവ് ഉത്തരവിട്ടത്. എന്നാല്‍ അമേരിക്കയില്‍ നിന്ന് പ്രത്യേക ബെഡ് തയ്യാറാക്കി ആശുപത്രിയില്‍ സ്ഥാപിക്കുന്നതിന് ഇത്രയും നാളെടുക്കേണ്ടിവന്നു.ലോകത്തിലെ തടിയന്മാരില്‍ രണ്ടാം സ്ഥാനമാണ് ഷെയ്‌രിക്ക് .
ജിസാന്‍ ടൗണിലെ വീടിന്റെ രണ്ടാം നില പൊളിച്ച് ക്രെയിനിലൂടെ താഴെയിറിക്കിയ അയാളെ പ്രത്യേക ആംബുലന്‍സില്‍ ഇരുത്തി തൊട്ടടുത്ത് എയര്‍പോര്‍ട്ടിലെത്തിക്കുകയായിരുന്നു. അതിനുശേഷമാണ് വിമാനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.ഇരുപതിനടുത്ത് പ്രായം വരുന്ന ഷെയ്‌രിയെ റിയാദിലെ കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയിലേക്കാണ് കൊണ്ടുപോയത്. ഇവിടെ വണ്ണം കുറയ്ക്കാനുള്ള ചികിത്സകളാണ് ഇയാള്‍ക്ക് നല്‍കുന്നത്. ചെലവെല്ലാം രാജാവ് വഹിക്കും.
Leave a Reply