Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫേസ്ബുക്കിനെതിരെ നഷ്ടപരിഹാരം തേടി 60,000 ഉപയോക്താക്കൾ കോടതിയിലെത്തി. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ കൈമാറുന്നുവെന്നും, ഫേസ്ബുക്ക് സ്വകാര്യതയിലേക്ക് കടന്നു കയറുന്നുവെന്നും ആരോപിച്ച് ഓസ്ട്രിയൻ വിദ്യാർഥിയായ മാക്സ് സ്ക്രേംസ് ഫയൽ ചെയ്ത കേസിൽ നിരവധിയാളുകൾ കക്ഷി ചേരുകയായിരുന്നു. ഫയലിൽ സ്വീകരിച്ച വിയന്ന റീജനൽ കോർട്ട് നാലാഴ്ച്ചക്കുള്ളിൽ മറുപടി നൽകാൻ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ഉപയോക്താവിന് 500 യൂറോ നഷ്ടപരിഹാരം നൽകാനാണ് കേസ്.ഈ കേസ് പരാജയപ്പെട്ടാൽ ഫേസ്ബുക്കിനെതിരെ കോടിക്കണക്കിന് നഷ്ടപരിഹാര കേസുകൾ കൂടി വന്നു ചേരും. കൂടാതെ പരാതിക്കാർക്ക് 132 കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടിയും വരും.
Leave a Reply