Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റാഞ്ചി: ശാപം തീര്‍ക്കാനായി പതിനെട്ടുകാരിയെ ബന്ധുക്കളും നാട്ടുമുഖ്യന്മാരും ചേർന്ന് തെരുവ് നായയെ കൊണ്ട് വിവാഹം കഴിച്ചു.ഝാർഖണ്ഡിലെ ഒരു ഗ്രാമത്തിലാണ് ഇത്തരത്തിലൊരു വിവാഹം നടന്നത്. പെണ്‍കുട്ടിയുടെ ശാപം തീര്‍ക്കാനായിരുന്നു ഇത്തരത്തിലൊരു വിവാഹം നടത്തിയത്. ഈ പെണ്‍കുട്ടി ഒരാളെ വിവാഹം കഴിക്കുകയാണെങ്കിൽ അത് പെണ്‍കുട്ടിയുടെ കുടുംബത്തിനും ജാതിക്കും നാശം വരുത്തുമെന്ന ആചാര്യൻ അറിയിച്ചു. തുടർന്ന് ഇത് തടയാൻ പെണ്‍കുട്ടിയെ തെരുവ് നായയെ കൊണ്ട് വിവാഹം കഴിപ്പിക്കണമെന്നും ഇയാൾ നിർദ്ദേശിച്ചു. തുടർന്ന് ഷേരു എന്ന് പേരിട്ട നായയെ ബന്ധുക്കൾ പെണ്‍കുട്ടിക്കായി കണ്ടെത്തുകയായിരുന്നു. തെരുവ് നായയുമായുള്ള വിവാഹത്തിൽ പെണ്‍കുട്ടി സംതൃപ്തയല്ലെങ്കിലും വിവാഹം നടന്നു. ഇതോടെ പെണ്‍കുട്ടിയുടെ ശാപം തീര്‍ന്നുവെന്നാണ് വിശ്വാസം. എന്നാൽ ഇനി ഒരു പുരുഷനെ വിവാഹം കഴിക്കാമല്ലോ എന്ന സമാധാനത്തിലാണ് ഇപ്പോൾ പെണ്‍കുട്ടി.
–
–
–
Leave a Reply