Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്‍ക്കത്ത :അഞ്ചു വയസ്സുള്ള മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊല്‍ക്കത്തയിലെ സാഹ ലൈനിലെ ദേബ്ജാനി ചൗധരി എന്ന 42 കാരിയാണ് മകനെ കൊലപ്പെടുത്തിയത്.സംഭവ ശേഷം യുവതി സ്വന്തം കഴുത്തും കൈത്തണ്ടയും മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.കുറച്ചുകാലമായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന യുവതി ചികിത്സ ആവശ്യങ്ങള്‍ക്ക് വേണ്ടി കൊല്‍ക്കത്തയില്‍ വന്ന് സഹോദരന്മാരായ ദീപശങ്കറിൻറെയും ശുഭാശങ്കറിൻറെയും കൂടെ താമസിച്ചു വരികയായിരുന്നു. ശനിയാഴ്ച്ച രാത്രി കുഞ്ഞിനെ തന്റെ കൂടെ കിടത്താമെന്ന് പറഞ്ഞ് യുവതി സഹോദരൻറെയടുത്തു നിന്നും എടുത്തു കൊണ്ടുപോയി.പിറ്റേന്ന് രാവിലെ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലും യുവതിയെ കയ്യും കഴുത്തും മുറിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.യുവതിയുടെ ഭർത്താവ് ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനില്‍ ശാസ്ത്രജ്ഞനാണ്.ദേബ്ജാനിയുടെ മുറിയില്‍ നിന്നും കിട്ടിയ ആത്മഹത്യ കുറിപ്പിൽ തൻറെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ല എന്ന് എഴുതിയിരുന്നു.അമ്മയില്ലാതെ തൻറെ അഞ്ചു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന് ജീവിക്കാൻ കഴിയില്ല.അതിനാൽ അവനെയും ഞാന്‍ എൻറെ കൂടെ കൂട്ടുന്നു എന്നും ദേബ്ജാനി ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
Leave a Reply