Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: പിന്നാക്ക വിഭാഗത്തിലെ യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്ത കുറ്റത്തിന് യുവതിയെ അമ്മയും സഹോദരനും ക്വട്ടേഷൻ സംഘവും ചേർന്ന് കൊന്ന് കുഴിച്ചു മൂടി.രാമനാഥപുരം ഉച്ചിപുളിയിലെ രാജഗോപാലിന്റെ മകള്‍ വൈദേഹി (27) യാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ യുവതിയുടെ അമ്മ വെങ്കിടേശ്വരി (50) സഹോദരന്‍ വിമല്‍ രാജ്(21) എന്നിവർ ഉൾപ്പെടെ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.കൊല്ലപ്പെട്ട വൈദേഹി ഗർഭിണിയായിരുന്നു.കഴിഞ്ഞ ആഗസ്റ്റിലാണ് കോളേജിൽ ഒരുമിച്ച് പഠിച്ച സുരേഷ് കുമാറും(27) വൈദേഹിയും മധുരയിൽ വച്ച് വിവാഹിതരായത്.ആറു മാസത്തോളമായി ഇവർ കേരളത്തിൽ കഴിയുകയായിരുന്നു.മാർച്ച് 16 ന് വൈദേഹിയെ അമ്മ വെങ്കിടേശ്വരി ഫോണിൽ വിളിച്ച് നാടായ തേനിയിലേക്ക് വിളിച്ചു വരുത്തി. എന്നാൽ സുരേഷിനെ വെങ്കിടേശ്വരിയും സംഘവും ചേർന്ന് ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുകയായിരുന്നു.പിന്നീട് പലതവണ സുരേഷ് വൈദേഹിയെ ഫോണിൽ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല.പിന്നീട് സുരേഷ് കുമാര്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു.കോടതി ഉത്തവരവിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വൈദേഹി കൊല്ലപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. തേനിയില്‍നിന്ന് വിളിച്ച് വരുത്തിയതിൻറെ തൊട്ടടുത്ത ദിവസം വൈദേഹിയെ കൊന്ന് വീടിൻറെ സമീപത്തുള്ള അരങ്ങിന്‍വേളമ്പി നദിക്കരയില്‍ കുഴിച്ചിടുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മാർട്ടം നടത്തി.
Leave a Reply