Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റഷ്യൻ ലോകകപ്പ് കാൽച്ചുവട്ടിൽ എത്തിനിൽക്കേ ഫുട്ബോൾ പ്രേമികളെ ആകെ ആശങ്കയിലാക്കിയ ഈജിപ്ത് തരാം മുഹമ്മദ് സലാഹിന്റെ പരിക്കിൽ ആശങ്ക വേണ്ടെന്ന് ഈജിപ്ത് കായിക മന്ത്രാലയം. ലിവർപൂൾ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം അറിയിപ്പുമായി രംഗത്തെത്തിയത്.
റയല്‍ മാഡ്രിഡുമായുള്ള ഫൈനല്‍ മത്സരത്തിനിടെ റാമോസുമായുള്ള ചലഞ്ചില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സലാഹ് മത്സരത്തിന്റെ 30ാം മിനുട്ടില്‍ തന്നെ പിന്‍വാങ്ങേണ്ടി വന്നിരുന്നു. പിന്നീട് താരത്തിന്റെ പരിക്ക് ഗുരുതരമാണെന്നും ലോകകപ്പ് നഷ്ടമാകുമെന്നടക്കമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരുന്നത്.
എന്നാല്‍, ഞാനൊരു പോരാളിയാണെന്നും റഷ്യയില്‍ ഞാനുണ്ടാകുമെന്നാണ് തന്റെ ആത്മവിശ്വാസമെന്നും സലാഹ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ആരാധകരോട് പറഞ്ഞു. നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് എനിക്കാവശ്യമായ ശക്തി പകരുന്നതെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
എന്നാലിപ്പോൾ കൂടുതൽ വിശതീകരണവുമായി ഈജിപ്ത് കായികമന്ത്രാലയം തന്നെ രംഗത്തെത്തിയത്. സലായുടെ പരിക്ക് സാരമുള്ളതല്ലെന്നും രണ്ടാഴ്ചകൊണ്ട് താരം പൂര്‍ണ കായികക്ഷമത കൈവരിക്കുമെന്നും ഈജിപ്ത് കായികമന്ത്രി ഖലേദ് അബ്ദേല്‍ അസീസ് അറിയിച്ചു.
An update on Mohamed Salah's injury from Egypt's Minister of Sport Khaled Abdel Aziz. Says he'll need treatment for 2 weeks and should join the team ahead of the World Cup pic.twitter.com/9Dqc6LwGRf
— Reem Abulleil (@ReemAbulleil) May 26, 2018
Leave a Reply