Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജൂലായ് 17 ന് ഫ്ലോറിഡയിലെ ലേക്ക്‌ലന്‍ഡിലാണ് സംഭവം നടന്നത്.മോഷ്ടിക്കപ്പെട്ട ഫോണ്‍ മോഷ്ടാവിൻറെ സെൽഫിയെടുത്ത് ഉടമസ്ഥയ്ക്ക് അയച്ചു കൊടുത്തു. ഇതിനെ തുടർന്ന് മണിക്കൂറുകൾക്കകം മോഷ്ടാവ് പിടിയിലുമായി.ഡോക്ടറെ കാണാനായി പോയ കാത്തി കാര്‍ട്ടര്‍ എന്ന 59 -കാരി സാംസങ് ഗാലക്‌സി എക്‌സിബിറ്റ് ഫോണ്‍ കാറിനകത്ത് മറന്നു വെച്ച് പോവുകയായിരുന്നു. –
കാത്തി കാര്‍ട്ടര്‍
–
ഈ സമയം അതുവഴി വന്ന മോഷ്ടാവ് കാറിൻറെ തുറന്നു കിടന്നിരുന്ന വാതിലിലൂടെ സീറ്റിലുണ്ടായിരുന്ന ഫോണ്‍ മോഷ്ടിച്ചു. പിന്നീട് മോഷ്ടിക്കപ്പെട്ട ഫോണ്‍ മോഷ്ടാവ് അണ്‍ലോക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ഫോണിലെ ‘ലുക്കൗട്ട്’ എന്ന ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുകയും മോഷ്ടാവിൻറെ സെല്‍ഫിയെടുത്ത് കാത്തിയ്ക്ക് ഇ -മെയിൽ ചെയ്തു കൊടുക്കുകയും ചെയ്തു.മാത്രമല്ല ഫോണ്‍ അണ്‍ലോക്കു ചെയ്യാന്‍ ശ്രമിച്ച സ്ഥലത്തിൻറെ മാപ്പും അതിൻറെ കൂടെ വന്നിരുന്നു.
–
പിന്നീട് തനിക്ക് ലഭിച്ച ഫോട്ടോകൾ കാത്തി സോഷ്യൽ മീഡിയ വഴി പോസ്റ്റ് ചെയ്തു. ഈ പോസ്റ്റ് കണ്ട കാത്തിയുടെ ഒരു സുഹൃത്ത് മോഷ്ടാവ് 62 കാരിയായ ദീപ് ഫാം ആണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് മോഷ്ടാവ് മണിക്കൂറുകൾക്കകം പിടിയിലാവുകയും ചെയ്തു. –
മോഷ്ടാവിൻറെ സെൽഫി
–
സ്മാര്‍ട്ട്‌ഫോണ്‍ സുരക്ഷയ്ക്കായുള്ള ലുക്ക് ഔട്ട് ആപ്പാണ് യുവതിയുടെ ഫോണ്‍ തിരിച്ചു കിട്ടാനും മോഷ്ടാവിനെ പിടികൂടാനും സഹായിച്ചത്. ഈ ആപ്പ് വഴി ഫോണ്‍ ലോക്കായിരിക്കുമ്പോള്‍ അസ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ഫ്രണ്ട് ക്യാമറ വഴി ചിത്രങ്ങളും ഫോണിന്റെ ലൊക്കേഷനും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉടമയ്ക്ക് ഈ ആപ്ലിക്കേഷന്‍ അയച്ചുകൊടുക്കും.വീട്ടിലോ മുറിയിലോ മറ്റോ കാണാതായ ഫോണില്‍നിന്നും ശബ്ദം പുറപ്പെടുവിക്കുന്ന സ്‌ക്രീം ഓപ്ഷന്‍, ഫോണ്‍ പ്രത്യേക രീതിയില്‍ ലോക്കുചെയ്യാനായി ലോക്ക് പ്ലസ് വൈപ്പ് എന്നിവയും ഈ ആപ്ലിക്കേഷനിലുണ്ട്.
Leave a Reply