Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 11:58 pm

Menu

Published on July 28, 2014 at 3:48 pm

ഫോണ്‍ മോഷ്ടാവിൻറെ സെൽഫിയെടുത്ത് ഉടമസ്ഥയ്ക്ക് അയച്ചു കൊടുത്തു ; മോഷ്ടാവ് പിടിയിൽ

app-lookout-clicks-thiefs-selfie-gets-her-arrested

ജൂലായ് 17 ന് ഫ്ലോറിഡയിലെ ലേക്ക്‌ലന്‍ഡിലാണ് സംഭവം നടന്നത്.മോഷ്ടിക്കപ്പെട്ട ഫോണ്‍ മോഷ്ടാവിൻറെ സെൽഫിയെടുത്ത് ഉടമസ്ഥയ്ക്ക് അയച്ചു കൊടുത്തു. ഇതിനെ തുടർന്ന് മണിക്കൂറുകൾക്കകം മോഷ്ടാവ് പിടിയിലുമായി.ഡോക്ടറെ കാണാനായി പോയ  കാത്തി കാര്‍ട്ടര്‍ എന്ന 59 -കാരി  സാംസങ് ഗാലക്‌സി എക്‌സിബിറ്റ് ഫോണ്‍   കാറിനകത്ത് മറന്നു വെച്ച് പോവുകയായിരുന്നു. – Security App 'Lookout' Clicks Thief's Selfie

കാത്തി കാര്‍ട്ടര്‍

ഈ സമയം അതുവഴി വന്ന മോഷ്ടാവ് കാറിൻറെ തുറന്നു കിടന്നിരുന്ന വാതിലിലൂടെ സീറ്റിലുണ്ടായിരുന്ന ഫോണ്‍ മോഷ്ടിച്ചു. പിന്നീട് മോഷ്ടിക്കപ്പെട്ട ഫോണ്‍ മോഷ്ടാവ് അണ്‍ലോക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ഫോണിലെ ‘ലുക്കൗട്ട്’  എന്ന ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുകയും  മോഷ്ടാവിൻറെ  സെല്‍ഫിയെടുത്ത് കാത്തിയ്ക്ക് ഇ -മെയിൽ ചെയ്തു കൊടുക്കുകയും ചെയ്തു.മാത്രമല്ല ഫോണ്‍ അണ്‍ലോക്കു ചെയ്യാന്‍ ശ്രമിച്ച സ്ഥലത്തിൻറെ  മാപ്പും അതിൻറെ കൂടെ വന്നിരുന്നു.

Security App 'Lookout' Clicks Thief's Selfie3

പിന്നീട് തനിക്ക് ലഭിച്ച ഫോട്ടോകൾ കാത്തി സോഷ്യൽ മീഡിയ വഴി പോസ്റ്റ്‌ ചെയ്തു.  ഈ പോസ്റ്റ്‌ കണ്ട കാത്തിയുടെ ഒരു സുഹൃത്ത് മോഷ്ടാവ് 62 കാരിയായ ദീപ് ഫാം ആണെന്ന്  തിരിച്ചറിഞ്ഞു. തുടർന്ന് മോഷ്ടാവ് മണിക്കൂറുകൾക്കകം പിടിയിലാവുകയും ചെയ്തു. – Security App 'Lookout' Clicks Thief's Selfie2

മോഷ്ടാവിൻറെ സെൽഫി

സ്മാര്‍ട്ട്‌ഫോണ്‍  സുരക്ഷയ്ക്കായുള്ള ലുക്ക് ഔട്ട്‌ ആപ്പാണ് യുവതിയുടെ  ഫോണ്‍ തിരിച്ചു കിട്ടാനും മോഷ്ടാവിനെ പിടികൂടാനും സഹായിച്ചത്. ഈ ആപ്പ് വഴി ഫോണ്‍ ലോക്കായിരിക്കുമ്പോള്‍ അസ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ഫ്രണ്ട് ക്യാമറ വഴി ചിത്രങ്ങളും ഫോണിന്റെ ലൊക്കേഷനും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉടമയ്ക്ക് ഈ ആപ്ലിക്കേഷന്‍ അയച്ചുകൊടുക്കും.വീട്ടിലോ മുറിയിലോ മറ്റോ കാണാതായ ഫോണില്‍നിന്നും ശബ്ദം പുറപ്പെടുവിക്കുന്ന സ്‌ക്രീം ഓപ്ഷന്‍, ഫോണ്‍ പ്രത്യേക രീതിയില്‍ ലോക്കുചെയ്യാനായി ലോക്ക് പ്ലസ് വൈപ്പ് എന്നിവയും ഈ ആപ്ലിക്കേഷനിലുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News