Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ബാങ്കുകൾ എടിഎം ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ പോകുന്നു. എടിഎം കൗണ്ടറുകളിലെ സുരക്ഷ ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് എടിഎം ഇടപാടുകാരിൽ നിന്നും ബാങ്കുകൾ ഫീസ് ഈടാക്കാൻ തീരുമാനിച്ചത്.ഇപ്പോൾ സ്വന്തം ബാങ്കുകളിലെ എടിഎമ്മിലെ എല്ലാ ഇടപാടുകളും മറ്റു ബാങ്കുകളിലെ അഞ്ചു ഇടപാടുകള്‍ വരെയും സൗജന്യമായി നടത്താവുന്നതാണ്. പിന്നീടുള്ള ഇടപാടുകള്‍ക്ക് മാത്രമേ ഇപ്പോൾ ചാർജ് ഈടാക്കാറുള്ളൂ. കൂടാതെ എടിഎമ്മു കളിൽ 24 മണിക്കൂറും സെക്യൂരിറ്റി ഗാര്‍ഡുമാര്‍ വേണമെന്നും എല്ലാ കൗണ്ടറുകളിലും സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.ഇത് നടപ്പിലാക്കാൻ രാജ്യത്തെ മുഴുവന്‍ എടിഎമ്മുകള്‍ക്കുമായി പ്രതിമാസം 360 കോടി രൂപ മുതല്‍ 400 കോടി രൂപ വരെ ചെലവുവരുമെന്നാണ് കരുതുന്നത്.ഈ പണം ഇടപാടുകാരിൽ നിന്ന് തന്നെ തിരിച്ചുപിടിക്കാനാണ് ബാങ്കുകൾ ശ്രമിക്കുന്നത്.
Leave a Reply