Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു കാലത്ത് സ്മാര്‍ട് ഫോണിൻറെ പര്യായമായിരുന്ന ‘ബ്ളാക്ബെറി’ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. ഇതേ തുടര്‍ന്ന് 4500 ഓളം തൊഴിലാളികളെ പിരിച്ചുവിടാനുള്ള ഒരുക്കത്തിലാണ് കമ്പനി.മൊത്തം തൊഴിലാളികളുടെ 40 ശതമാനം വരും ഇത്.ഏതാനും വര്‍ഷങ്ങള്‍ മുമ്പ് അന്തസ്സിൻറെയും അഭിമാനത്തിൻറെയും പ്രതീകമായിരുന്ന ബ്ളാക്ബെറി, സ്മാര്‍ട് ഫോണ്‍ രംഗത്തേക്കുള്ള ആപ്പിളിൻറെ വരവോടെയാണ് പരുങ്ങലിലായത്. കഴിഞ്ഞ പാദത്തില്‍ 100 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി കമ്പനി പറയുന്നു.
രണ്ട് പ്രധാന മോഡലുകള്‍ നിര്‍ത്തലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒറ്റയടിക്ക് 4500 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെ സ്മാര്‍ട് ഫോണ്‍ മേഖലയില്‍നിന്ന് തങ്ങള്‍ പിന്‍വാങ്ങുകയാണ് എന്ന സന്ദേശമാണ് ബ്ളാക്ബെറി നല്‍കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. നാലു വര്‍ഷം മുമ്പേ വടക്കനമേരിക്കന്‍ സ്മാര്‍ട് ഫോണ്‍ വിപണിയുടെ 51 ശതമാനവും ബ്ളാക്ബെറിയുടെ കൈയിലായിരുന്നു. പക്ഷേ, ആപ്പിളും സാംസങ്ങും പുത്തന്‍ പരീക്ഷണങ്ങളുമായി എത്തിയയോടെ ബ്ളാക്ബെറി പിന്നിലായി.പ്രതിസന്ധി രൂക്ഷമായതോടെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞ ജനുവരിയില്‍ 10 സ്മാര്‍ട് ഫോണുകള്‍ കമ്പനി വിപണിയിലിറക്കിയിരുന്നു. എന്നാല്‍, ആപ്പിള്‍, സാംസങ് തരംഗത്തില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഏറ്റവും പുതിയ ഫോണ്‍ സെഡ് 30 ഈയാഴ്ച പുറത്തിറങ്ങിയിരുന്നു. എന്നാല്‍, വിപണിയില്‍ കാര്യമായ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ല. ഇതേതുടര്‍ന്നാണ് തിടുക്കത്തില്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിലത്തെിയത്. തീരുമാനം വന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരി മൂല്യം 17ശതമാനം ഇടിഞ്ഞു.
Leave a Reply