Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലൈംഗികാതിക്രമങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടക്കുന്നത് അതിക്രൂരവും നിഷ്ഠൂരവുമായ പീഡനങ്ങൾ.കൗമാരത്തിലേക്ക് പ്രവേശിക്കുന്ന പെണ്‍കുട്ടികളുടെ സ്തനങ്ങള്‍ നീക്കം ചെയ്യുകയാണ് ഇവിടങ്ങളില്‍ ചെയ്യുന്നത്.ഏറ്റവും പ്രാകൃതമായ രീതികളും ചട്ടങ്ങളുമാണ് ഇവിടങ്ങളിൽ ഇതിനായി ഉപയോഗിക്കുന്നത്.ചുറ്റിക അല്ലെങ്കില്‍ ചട്ടുകം, കല്ല് എന്നിവയാണ് സ്തനങ്ങള്‍ നീക്കം ചെയ്യാനായി ഉപയോഗിക്കുക. ഇതില്‍ ഏതെങ്കിലും കല്‍ക്കരിയേക്കാള്‍ ചൂടാക്കിയ ശേഷം ഇത് സ്തനങ്ങളില്‍ അമര്‍ത്തി സ്തനം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ദരിദ്രരായ കുടുംബങ്ങളാണ് ഇത്തരത്തില്‍ കല്ലും ഹാമറും ചട്ടുകവും ഉപയോഗിച്ചുള്ള പ്രാകൃതരീതി പരീക്ഷിക്കുന്നത്. അല്‍പം സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങള്‍ ഒരു ഇലാസ്റ്റിക് ബെല്‍റ്റ് അമര്‍ത്തി കെട്ടി വളര്‍ച്ചയെ പ്രതിരോധിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി ബലാത്സംഗങ്ങളും പീഡനങ്ങളും ചെറുപ്പത്തിൽ തന്നെ തടയാൻ കഴിയും എന്നതാണ് ഇവരുടെ വിശ്വാസം. ഇതിനായി കുട്ടികളെ നിര്‍ബന്ധിക്കുന്നത് സ്വന്തം അമ്മമാരാണെന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന മറ്റൊരു പ്രധാന കാര്യം. കാമറൂണ്‍, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാഷ്ട്രങ്ങളിലാണ് ഇത്തരം പ്രാകൃത പീഡനം അരങ്ങേറുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം 38 ലക്ഷം പേരെങ്കിലും ഇത്തരത്തില്‍ സ്തന നിര്‍മാര്‍ജനത്തിന് ഇരയായിട്ടുണ്ട്.
–
–
Leave a Reply