Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിയോ ഡി ജെനെയ്‌റോ : ലോകം കാത്തുനിൽക്കുന്ന കാല്‍പന്തുകളിയുടെ ചരിത്ര മാമാങ്കം പുതുക്കിപ്പണിത മറക്കാന സ്റ്റേഡിയത്തില്‍ നടക്കും. കോണ്‍ഫെഡറേഷന്‍സ് കപ്പിന്‍റെ കലാശക്കളിയില്‍ ഭൂഖണ്ഡങ്ങളിലെ ചാമ്പ്യന്മാരില്‍ മികവാര്‍ക്ക് എന്ന് നിര്‍ണയിക്കാന്‍ സ്‌പെയിന്‍ – ബ്രസീലുമായി ഏറ്റുമുട്ടുമ്പോള്‍ അത് എക്കാലത്തെയും മികച്ച പോരാട്ടമായിരിക്കുമെന്ന് ഫിഫ പ്രസിഡണ്ട് സെപ് ബ്ലാറ്ററും വ്യക്തമാക്കിക്കഴിഞ്ഞു.
ലോക കപ്പും(2010) യൂറോ കപ്പും(2012) ഒളിമ്പിക്‌സ് സ്വര്‍ണവും(1992) ഇതിനോടകം കൈക്കലാക്കിക്കഴിഞ്ഞ സ്‌പെയിനിന് വഴങ്ങാതെ നില്ക്കുന്ന പ്രമുഖ കിരീടമാണ് കോണ്‍ഫെഡറേഷന്‍സ് കപ്പ്. അതു കൊണ്ടു തന്നെ അവശേഷിക്കുന്ന കോണ്‍ഫെഡറേഷന്‍സ് കപ്പ് കൂടി പിടിച്ചെടുക്കാനുള്ള പടപ്പുറപ്പാടിലാണ് സ്പെയിന്‍
നാലുവട്ടം ലോക കിരീടവും മൂന്ന് തവണ കോണ്‍ഫെഡറേഷന്‍സ് കപ്പും നേടിയ ബ്രസീലിന് ഇക്കുറി പോരാട്ടം സ്വന്തം നാട്ടിലെത്തുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാന്‍ പോലുമാവില്ല. അടുത്തവര്‍ഷം ബ്രസീലില്‍ നടക്കുന്ന ലോക കപ്പ് ലക്ഷ്യമിട്ട് കോച്ച് ലൂയി ഫെലിപ്പ് സെ്കാളാരി രംഗത്തിറക്കിയ സാംബാ യുവനിര ഇതിനോടകം കരുത്ത് തെളിയിച്ചുകഴിഞ്ഞതാണ് ഫൈനല്‍ പോരാട്ടത്തിന് പുതിയ മാനം നല്കുന്നത്.
Leave a Reply