Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ വിളിച്ചുവരുത്തി നിരന്തരം പീഡിപ്പിച്ചിരുന്ന ഫാ. എഡ്‌വിന്‍ ഫിഗ്രേസിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പള്ളിയില്‍ വിശ്വാസികളെ ദൈവത്തിന്റെ വഴിയേ തെളിച്ചുവിടുന്ന ഗാനങ്ങള്‍ ഒരു കെണിയായി ഫാദര്‍ ഫിഗ്രറി പെണ്‍കുട്ടിക്ക് മുമ്പിലും നിരത്തി.
കുര്‍ബാന കൈക്കൊള്ളൊനെത്തുന്നവര്‍ക്കും കുമ്പസാരിക്കാനെത്തുന്നവര്‍ക്കും മുമ്പില്‍ ദൈവത്തിന്റെ പരിവേഷമായിരുന്നു ഫാദറിന് ഓശാന ഞായറിന് തൊട്ടുതലേന്നുള്ള ശനിയാഴ്ചത്തെ സ്വന്തം വിധിയെ മുന്‍കൂട്ടി കാണാനായില്ല. പെണ്‍കുട്ടിയും മാതാവും കുമ്പസാരത്തിനെത്തി. കുമ്പസാരത്തിനിടെ പീഡനവുമായി ബന്ധപ്പെട്ടതെന്തോ പെണ്‍കുട്ടി പറഞ്ഞപ്പോള്‍ പള്ളിമേടയില്‍ പോയിരിക്കാനായിരുന്നു ഫാദറിന്റെ നിര്‍ദേശം. ഇക്കാര്യം പെണ്‍കുട്ടി മാതാവിനെ അറിയിച്ചപ്പോള്‍ വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കി.കുമ്പസാരം കഴിഞ്ഞ് മാതാവ് പുറത്തിറിങ്ങിയിട്ടും മകളെ കണ്ടില്ല. വീട്ടിലേക്ക് മടങ്ങിയെന്നു കരുതിയെങ്കിലും മകളെ വീട്ടല്‍ കണ്ടെത്താന്‍ മാതാവിനായില്ല. എന്നാല്‍ വീട്ടില്‍ മകളെ കാണാതെ വന്നതോടെ പള്ളിമേടയില്‍ എത്തിയ മാതാവ് വികാരിയുമായി വഴക്കിട്ടശേഷം പെണ്‍കുട്ടിയുമായി മടങ്ങി. ഇതിനുശേഷമാണ് പീഡനവാര്‍ത്ത പുറത്തായത്. ബുധനാഴ്ച മാതാവ് പുത്തന്‍വേലിക്കര പോലീസില്‍ പരാതിയും നല്‍കി. മെഡിക്കല്‍ പരിശോധനയില്‍ പീഡനം വ്യക്തമായതോടെ ഫാ. ഫിഗ്രേസിന്റെ വൈദിക ജീവിതത്തിന് അന്ത്യമായി.
കടപ്പാട് മംഗളം
Leave a Reply