Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍: തൃശൂര്‍ കിഴക്കേക്കോട്ടയില്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും മൃതദേഹാവശിഷ്ടം കണ്ടെത്തി. അഞ്ചുവര്‍ഷം മുൻപ് ഒല്ലൂക്കരയില്‍ നിന്ന് കാണാതായ ആള്‍ക്കായുള്ള അന്വേഷണത്തിനൊടുവിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അഞ്ചു വര്‍ഷം മുമ്പ് ഒല്ലൂക്കരയില്‍ നിന്നും കാണാതായ ഇയാളെ തേടിയുള്ള അന്വേഷണത്തിനൊടുവിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെത്തിയത്.
കിഴക്കേക്കോട്ട ആമ്പക്കാട് ജംക്ഷനിലെ പഴയ കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കില്‍ നിന്നാണ് തടയോടും അസ്ഥി കഷണങ്ങളും കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് പറയുന്നതിങ്ങനെ. അഞ്ചുവര്‍ഷം മുമ്പ് ഒരോണക്കാലത്താണ് ഒല്ലൂക്കര സ്വദേശിയെ കാണാതാവുന്നത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. മൊബൈലില്‍ നിന്നും അവസാനമായി സിഗ്‌നല്‍ ലഭിച്ചത്
ആമ്പക്കാടുനിന്നായിരുന്നു.
ദിലീപ് എന്നയാളുടെ വര്‍ക്ക് ഷോപ്പിലാണ് ഒടുവില്‍ എത്തിയതെന്നും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ദിലീപിന്റെ മൊഴികളിലെ വൈരുദ്ധ്യവും പിന്നീട് വിദേശത്ത് പോയ ദിലീപ് തിരിച്ചെത്താത്തതും സെപ്റ്റിക് ടാങ്ക് പരിശോധിക്കാന്‍ പ്രേരണയായി. ടാങ്കില്‍ നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഒപ്പം ലഭിച്ച ഷര്‍ട്ടും കൊന്തമാലയും ഇയാളുടേതാണെന്ന സംശയവും ബലപ്പെട്ടു. ശരീരാവശിഷ്ടങ്ങള്‍ ഡിഎന്‍എ പിരിശോധനകള്‍ക്ക് അയച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു.
Leave a Reply