Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെർലിൻ : മരിച്ചെന്ന് ഡോക്ടർ വിധിയെഴുതിയ 82 കാരിക്ക് രണ്ട് ദിവസത്തിന് ശേഷം ജീവൻ വച്ചു. സംഭവത്തില്‍, 53കാരനായ ഡോക്ടറെ പോലീസ് അറസ്റ്റു ചെയ്തു.ജർമനിയിലാണ് സംഭവം.92 വയസുള്ള സ്ത്രീയെ ഹൃദ്രോഗത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മണിക്കൂറുകള്‍ നീണ്ട പരിശോധനയ്‌ക്കൊടുവില്‍, ഇവര്‍ മരിച്ചതായി ഡോക്ടര്‍ അറിയിക്കുകയും ചെയ്തു. ഇതേ തുടർന്ന് വീട്ടുകാർ സംസ്കാര ചടങ്ങ് നടത്തി. എന്നാൽ ശവസംസ്ക്കാരം കഴിഞ്ഞ് എല്ലാവരും പോയപ്പോൾ മുത്തശ്ശിക്ക് ബോധം തെളിഞ്ഞു. ശീതീകരിച്ച ആ മുറിയിൽ നിന്നുള്ള ഇവരുടെ നിലവിളി കേട്ട ശ്മശാനത്തിലെ ഒരു ജീവനക്കാരനാണ് വിവരം വീട്ടുകാരെ അറിയിച്ചത്. പിന്നീട് വീട്ടുകാരെത്തി മുത്തശ്ശിയെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ഹൃദയാഘാതത്തെ തുടർന്ന് വയോധിക മരിച്ചു. ഡോക്ടറുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇയാള്‍ക്ക് കനത്ത പിഴയും തടവുശിക്ഷയും ലഭിക്കുമെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ പ്രതിയായ ഡോക്ടര്‍ ഇത് ആദ്യത്തെ തവണയല്ല ഇങ്ങനെ രോഗികളെ ‘കൊല്ലുന്നത്’. കഴിഞ്ഞ മാര്‍ച്ചിലും ഇയാളുടെ ശ്രദ്ധക്കുറവു മൂലം സമാനസംഭവം ഉണ്ടായിരുന്നു.
Leave a Reply