Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൗന്ദര്യ റാണിയെന്ന് പാടിപ്പുകഴ്ത്തിയ മുൻ മിസ് വെനസ്വേല ഡമാരിസ് റൂയിസിന് (68) 15 വർഷത്തെ യാജക ജീവിതത്തിനൊടുവിൽ തെരുവിൽ ദാരുണാന്ത്യം.
ഉറ്റവരോ ഉടയവരോ തിരിഞ്ഞു നോക്കാതെ കാരക്കസിലെ പാര്‍ക്കിനടുത്ത് കഴിഞ്ഞ ദിവസം ആ ജീവിതം അവസാനിച്ചു. 1973ല്‍ മിസ് വെനസ്വേലയായിരുന്ന ഡമാരിസ് 15 വര്‍ഷമായി തെരുവിലായിരുന്നു താമസം. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിരിച്ചറിയാന്‍ ഇതുവരെ ആരുമെത്തിയിട്ടില്ല.
സൗന്ദര്യ റാണിപ്പട്ടം തേടിയെത്തിയെങ്കിലും സൗഭാഗ്യങ്ങള്‍ ഡമാരിസില്‍നിന്ന് എക്കാലത്തും അകലം പാലിച്ചു. നിയമരംഗത്തും മോഡലിങ്ങിലുമെല്ലാം സജീവമായിരുന്നെങ്കിലും ഭാഗ്യം തുണച്ചില്ല. സഹോദരനൊപ്പമായിരുന്നു താമസം. സഹോദരിയില്‍നിന്നുള്ള വരുമാനം നിലച്ചതോടെ സഹോദരനും കയ്യൊഴിഞ്ഞു. സഹികെട്ട ഡമാരിസ് 2000 ല്‍ വീടുവിട്ടു. അന്നുമുതല്‍ തെരുവിലാണു ജീവിതം. തുടര്‍ന്ന് വിഷാദ രോഗത്തിന്റെ പിടിയിലുമായി. പങ്കാളിയെ കണ്ടെത്തുന്നതിലും പരാജയമായിരുന്നു ഫലം.
Leave a Reply