Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തെ വിറപ്പിക്കുന്ന ഐഎസ് ഭീകരരുടെ തലയറുത്ത് പാചകം ചെയ്ത് പകവീട്ടുന്ന 39 കാരിയായ വീട്ടമ്മയാണ് ഇപ്പോള്‍ താരം.വാഹിദ മുഹമ്മദ് എന്ന 39 കാരിയാണ് ഐഎസ് ഭീകരരുടെ പേടി സ്വപ്‌നമായി മാറിയിരിക്കുന്നത്. പതിനെട്ട് ഐഎസുകാരെയാണ് ഈ വനിത കൊന്നൊടുക്കിയത്.
ഇറാഖില്‍ നിന്ന് ഐ എസ് ഭീകരരെ യുഎസ് സൈന്യത്തോടൊപ്പം ചേര്‍ന്നാണ് വഹീദയുടെ സൈന്യവും ഐഎസിനെതിരെ പോരാടുന്നത്.70 പുരുഷന്മാരടങ്ങുന്നതാണ് ഈ മുപ്പതിയൊമ്പതുകാരിയുടെ സേന.പിടിയിലാകുന്ന ഭീകരരുടെ തലയറുത്ത് പാകം ചെയ്ത് ഉടൽ കത്തിക്കുന്നതാണ് വാഹിദയുടെ രീതി. ആക്രമിച്ച് കീഴടക്കിയ ഭീകരരുടെ തലയറുക്കുന്നതും പാകം ചെയ്യുന്നതുമായ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇറാഖി വീട്ടമ്മയുടെ വേറിട്ട പോരാട്ടത്തിൻെറ കഥ ലോകമറിഞ്ഞത്.
ഒരു ഇറാഖി വനിത ഐഎസ് ഭീകരരുടെ കണ്ണിലെ കരടായി മാറാൻ കാരണമെന്താണ്? ഒറ്റയ്ക്ക് ഒരു സ്ത്രീ വിചാരിച്ചാൽ ഐഎസ് ഭീകരരുടെ ആക്രമണങ്ങൾ ചെറുത്തു നിൽക്കാൻ കഴിയുമോ?അവരെ എന്തുകൊണ്ട് ഐഎസ് ഭീകരർ ഒരേ സമയം ഭയക്കുകയും കൊലപ്പെടുത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നു?ഈ ചോദ്യശരങ്ങളുടെ മുനയൊടിഞ്ഞു വീഴാൻ കേവലം നിമിഷങ്ങളേ വേണ്ടി വരൂ.വഹീദയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങൾ പറഞ്ഞുതരും.
മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന രീതിയാണ് ഐഎസ് ഭീകരരുടെ കാര്യത്തിൽ വാഹിദ പിന്തുടരുന്ന നിലപാട്.2004 മുതലാണ് ഐഎസ് ഭീകരരോട് വാഹിദ ഏറ്റുമുട്ടാൻ തുടങ്ങിയത്.ഐഎസ് ഭീകരരെ ഉന്മൂലനം ചെയ്യാൻ വെറുമൊരു വീട്ടമ്മ തയാറാകണമെങ്കിൽ അവരെ അതിനു പ്രേരിപ്പിച്ചതിൻെറ കാരണങ്ങൾ.അവരുടെ അച്ഛൻ മൂന്ന് സഹോദരന്മാർ ആദ്യ ഭർത്താവ്, രണ്ടാം ഭർത്താവ് മകളുടെ ഭർത്താവ് അങ്ങനെ അവരുടെ ജീവിതത്തിൽ താങ്ങും തണലും ആവേണ്ടവരെയെല്ലാം ഐഎസ് ഭീകരർ അതിക്രൂരമായി കൊന്നു കളഞ്ഞു.തൻെറ കുടുംബത്തിൽ ഐഎസ് ഭീകരർ വരുത്തിയ ശൂന്യതയെക്കുറിച്ചോർത്തപ്പോൾ സ്വന്തം ജീവൻ പണയം വെച്ചും ഐഎസ് ഭീകരരെ രാജ്യത്തു നിന്നും തുരത്താൻ അവർ തീരുമാനിച്ചു. രണ്ട് പെൺമക്കളാണ് വാഹിദയ്ക്ക് അതിലൊരൊളുടെ ഭർത്താവിനെയും ഐഎസ് ഭീകരർ ക്രൂരമായി കൊന്നുകളഞ്ഞപ്പോഴാണ് രണ്ടും കൽപിച്ച് വാഹിദ പോരാട്ടം ആരംഭിച്ചത്.
ഉം ഹനാദി എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഐഎസിന്‍റെ ബ്ലാക്ക് ലിസ്റ്റില്‍ ഒന്നാം പേരുകാരിയാണിവര്‍. ആറ് തവണയാണ് വഹീദയ്ക്കെതിരെ ഐഎസ് ആക്രമണം നടത്തിയത്. ചില ആക്രമണത്തില്‍ മാരകമായി പരിക്കേല്‍കുകയും ചെയ്തു. എന്നാല്‍ ഈ ഭീഷണി കൊണ്ടൊന്നും തന്നെ പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നാണ് വഹീദ പറയുന്നത്.
Leave a Reply