Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: എണ്ണക്കമ്പനികള്‍ക്ക് റിസര്‍വ് ബാങ്ക് നേരിട്ട് ഡോളര്‍ നല്‍കുമെന്ന പ്രഖ്യാപനത്തിൻറെ ചുവടുപിടിച്ച് ഓഹരിവിപണിക്ക് വ്യാഴാഴ്ച നേട്ടത്തിൻറെ ദിനം. ബോംബെ ഓഹരി വില സൂചിക (സെന്‍സെക്സ്) 404.89 പോയന്‍റ് ഉയര്‍ന്ന് 18,401.04ലാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. 2.25 ശതമാനമാണ് നേട്ടം. ആഗസ്റ്റ് 22ന് ശേഷമുള്ള ഏറ്റവും മികച്ച നേട്ടമാണിത്. ദേശീയ ഓഹരി സൂചിക നിഫ്റ്റി 124.05 പോയന്‍റ് ഉയര്‍ന്ന് 5409.05ല്‍ ക്ളോസ് ചെയ്തു.സെസാ ഗോവയുടെ ഓഹരികളാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. 13.54 ശതമാനമാണ് നേട്ടം. എച്ച്.ഡി.എഫ്.സി, ഹിന്‍ഡാല്‍കോ, റിലയന്‍സ് എന്നിവയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ മുന്‍നിര ഓഹരികള്‍.മൂന്ന് എണ്ണക്കമ്പനികളുടെയും ഓഹരികള്‍ തുടക്കത്തില്‍ നേട്ടമുണ്ടാക്കിയെങ്കിലും പിന്നീട് വിലയിടിഞ്ഞു. ഇന്ത്യന്‍ ഓയിലിൻറെ ഓഹരി വില 209.55 ആയി ഉയര്‍ന്നു. ഭാരത് പെട്രോളിയം ഓഹരികള്‍ 0.45 ശതമാനം ഉയര്‍ന്ന് 270.05 ആയി. അതേസമയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം ഓഹരികള്‍ 0.31 ശതമാനം വില ഇടിഞ്ഞ് 163.55ലാണ് ക്ലോളോസ് ചെയ്തത്.
Leave a Reply