Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലപ്പുറം: അരീക്കോട് സുല്ലമുസ്സലാം ഹൈസ്കൂളില്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി നിസ്‌ലയുടെ ആത്മഹത്യ ചെയ്ത സംഭവം, ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.
‘അസ്സലാമു അലൈകും… എന്റെ പ്രിയപ്പെട്ട ഉമ്മ ഞാന്‍പോവുകയാണ്,എനിക്കിനി ജീവിക്കേണ്ട, മാഷോട് കാലുപിടിച്ച് പറഞ്ഞു ഒന്ന് ജയിപ്പിച്ച് വിടാന്‍, ഇനി ആ സ്‌കൂളിലേക്ക് ഞാന്‍പോകില്ല. എന്നെ നിങ്ങള്‍ക്ക് വേറെ എവിടെയെങ്കിലും കൊണ്ടാക്കിക്കൂടെ…? ഉമ്മക്ക് അപമാനം മാത്രം തന്ന് ജീവിക്കാന്‍ എനിക്ക് കഴിയില്ല… കാക്കാനോടും താത്താനോടും പറയണം അവരോട് ഞാന്‍ എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍… ഞാന്‍ പോകുകയാണ് ആരും എന്നെ ഓര്‍ത്ത് വിഷമിക്കരുത്.
എന്ന് ഉമ്മാന്റെ മകള്‍ നിസ്‌ല…’
രണ്ട് വര്‍ഷം തുടര്‍ച്ചയായി തൊൽപ്പിച്ചതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത നിസ്‌ലയുടെ അവസാന വാക്കുകളാണിത്. നിസ്ലയുടെ മൂത്തസഹോദരിയായ തസ്‌നിയാണ് വീട്ടില്‍നിന്നും കുറിപ്പ് കണ്ടെത്തിയത്. നിസ്ല നാണയങ്ങള്‍ ശേഖരിച്ചിരുന്ന പാത്രത്തില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പ് കിട്ടിയത്. കൂട്ടുകാരിയുടെ ഉപ്പയോട് ജയിക്കാതെ ടി സി തരാന്‍ പറ്റില്ലെന്ന് ഹെഡ് മാസ്റ്റര്‍ പറഞ്ഞതായും കുറിപ്പിലുണ്ട്. പ്രാഥമിക പരിശോധനയില്‍ കുറിപ്പ് നിസ്‌ലയുടെ കൈയ്യക്ഷരം തന്നെയാണെന്ന് പോലീസ് പറഞ്ഞു.
Leave a Reply