Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2024 8:16 am

Menu

Published on January 20, 2017 at 3:35 pm

കാമുകനൊപ്പം പോയി ട്രെയിനില്‍ നിന്നും വീണ് മരിച്ച പെണ്‍കുട്ടിയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

shocking-story-of-hansha-serin-who-found-dead-at-tiruppur

കോഴിക്കോട്: കാമുകനൊപ്പം കാണാതായി ട്രെയിനില്‍ നിന്ന് വീണ് മരിച്ച പുതിയറ സ്വദേശി ഹന്‍ഷ ഷെറിന്‍(19) എന്ന പെണ്‍കുട്ടിയെ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.

ഈ മാസം ഏഴിന് കുറ്റിക്കാട്ടൂര്‍ സ്വദേശി അഭിറാമിനൊപ്പം കാണാതായ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണ് ട്രെയിനില്‍ നിന്നും വീണ് മരിച്ചത്. ഇതിന് ശേഷം സംഭവസ്ഥലത്തു നിന്ന് മുങ്ങിയ കാമുകന്‍ അഭിറാമിനെ പൊലീസ് ഇന്ന് പിടികൂടിയിരുന്നു.

മുഖം കഴുകാന്‍ പോയപ്പോള്‍ ട്രെയിനില്‍നിന്നു പെണ്‍കുട്ടി വീണുവെന്നാണ് ഇയാളുടെ മൊഴി. അപായചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി പെണ്‍കുട്ടിയെ ആശുപത്രിയിലാക്കി സ്ഥലംവിട്ടുവെന്നാണ് അഭിറാം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇതു വിശ്വസിക്കാന്‍ പൊലീസ് തയാറായിട്ടില്ല.

അതേസമയം പെണ്‍കുട്ടി നിരവധി തവണ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസും നാട്ടുകാരും പറയുന്നത്. കുടുംബത്തിന്റെ കുത്തഴിഞ്ഞ ജീവിതവും അമ്മ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതും ഷെറിന്റെ മാനസിക നില തെറ്റിച്ചിരുന്നതായും ഇവര്‍ പറയുന്നു.

പെണ്‍കുട്ടി ഇത്തരത്തില്‍ വീടുവിട്ട് ഇറങ്ങുന്നത് പതിവാണെന്നും ഇത് മൂന്നാം തവണയാണ് ഷെറിന്‍ വീടുവിട്ടിറങ്ങിയതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുക്കുന്നതെന്നും കോഴിക്കോട് കസബ സി.ഐയെ ഉദ്ധരിച്ച് മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ആറുമാസത്തിനിടെയായിരുന്നു ഷെറിന്റെ ഇത്തരത്തിലുള്ള ഇറങ്ങിപ്പോക്ക്. 2016 ആഗസ്റ്റിന് ശേഷമാണ് രണ്ട് പരാതികളും കിട്ടിയിരുന്നത്. മൂന്നാമത്തേത് ഇപ്പോഴും.

ഈ മൂന്ന് തവണയും അഭിറാമിനൊപ്പമായിരുന്നു ഷെറിന്‍ പോയിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. പോയിരുന്നത്. എന്നാല്‍ പെണ്‍കുട്ടിക്ക് ഇക്കാര്യത്തില്‍ യാതൊരു പരാതിയുമുണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു.

പെണ്‍കുട്ടിയെ കണ്ടെത്തി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുമ്പോഴും ആരോടൊപ്പമാണ് പോയിരുന്നതെന്നോ എവിടെയായിരുന്നെന്നോ പെണ്‍കുട്ടി പറഞ്ഞിരുന്നില്ല. കഴിഞ്ഞ തവണ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കുട്ടിയുടെ ജീവിത സാഹചര്യവും പശ്ചാത്തലവും ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതനുസരിച്ച് വെള്ളിമാടുകുന്നിലെ സ്വാശ്രയ ഹോമിലേക്കു മാറ്റാന്‍ കോടതി ഉത്തരവിട്ടു. ഇവിടെ പാര്‍പ്പിച്ചെങ്കിലും പിന്നീട് അച്ഛന്‍ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

ഇത്തവണ വീട്വിട്ട് ഇറങ്ങിയപ്പോള്‍ പിതാവ് പുതിയേടത്ത് കണ്ടിപറമ്പ് ജോഷിയെ ഷെറിന്‍ പല തവണ വിളിച്ചിരുന്നു. അച്ഛന്‍ തിരിച്ചുവരാന്‍ പറഞ്ഞെങ്കിലും പെണ്‍കുട്ടി വരാന്‍ തയ്യാറായിരുന്നില്ല. ഇതോടെ പാസ്റ്റര്‍ കൂടിയായ ഷെറിന്റെ പിതാവ് ജോഷി ഇക്കഴിഞ്ഞ 17ന് കസബ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

അന്യമതസ്ഥയായിരുന്ന ഷെറിന്റെ മാതാവ് വിവാഹ  ശേഷം ക്രിസ്ത്യന്‍ മതം സ്വീകരിക്കുകയായിരുന്നു. ഷെറിനേയും സഹോദരനേയും ക്രിസ്തുമത പ്രകാരമായിരുന്നു വളര്‍ത്തിയിരുന്നതും. എന്നാല്‍ ഒരു വര്‍ഷം മുമ്പ് ഗോവിന്ദപുരം സ്വദേശിയായ ഒരാളോടൊപ്പം ഷെറിന്റെ മാതാവ് ഒളിച്ചോടുകയായിരുന്നു. ഇതോടെ ഷെറിന്റെ അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം വേര്‍പിരിയുകയും കുടുംബത്തിന്റെ താളം തെറ്റാന്‍ ഇത് കാരണമാകുകയും ചെയ്തു.

അതേസമയം ഷെറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. ബൈക്ക് അപകടമാണെന്ന് പറഞ്ഞായിരുന്നു ഒപ്പമുണ്ടായിരുന്ന അഭിറാം ഷെറിനെ ആശുപത്രിയിലെത്തിച്ചത്. ആംബുലന്‍സിനെ വിളിച്ചു വരുത്തിയതും ബൈക്കപകടം എന്ന് പറഞ്ഞായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് ട്രെയിനില്‍ നിന്ന് വീണതാണെന്ന നിഗമനത്തില്‍ ഡോക്ടര്‍മാര്‍ എത്തിയത്.

പെണ്‍കുട്ടിയുടെ മൃതദേഹം ഇന്നു കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മുറിവിന്റെ സ്വഭാവം പരിശോധിക്കും. അഭിറാമിനെ തിരുപ്പൂര്‍ പൊലീസിനു കൈമാറും.

Loading...

Leave a Reply

Your email address will not be published.

More News