Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്‍ഡോര്‍: മതത്തിന്റെ പേരില്‍ പരസ്പരം ചോര ചിന്തുന്നവക്കിടയിൽ വേറിട്ടൊരു കഴ്ച്ചയാവുകയാണ് മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള ഖാന്ദ്വയിലെ ശിവക്ഷേത്രം. ഇവിടുത്തെ ശിവക്ഷേത്രവും മുസ്ലീം ദര്‍ഗയും പരിപാലിക്കുന്നതും ഒരാളാണ്, മുഹമ്മദ് സാഹിര്‍. ശിവക്ഷേത്രം വൃത്തിയാക്കുന്നതും ചുറ്റമ്പലം മുതല്‍ ശ്രീകോവിലും ശിവലിംഗവും പരിപാലിക്കുന്നതുമെല്ലാം ഇദ്ദേഹമാണ്. ദൈവം ഒന്നേയുള്ളൂ എന്നും പല പേരുകളില്‍ വിളിക്കുക മാത്രമാണെന്നും ഇദ്ദേഹം പറയുന്നു.ഇവിടത്തെ കെയര്‍ ടേക്കര്‍ ജോലി ആര്‍ക്കിയോളജിക്കല്‍ വകുപ്പ് അദ്ദേഹത്തെ ഏല്‍പ്പിച്ചിട്ടുണ്ട്. ഇത് തനിക്കു കൈവന്ന ബഹുമതി ആയാണ് ഈ നാല്‍പതുകാരന്‍ കരുതുന്നത്.ഇതൊരു അംഗീകാരമായാണ് അദ്ദേഹം കരുതുന്നത്.ഇവിടെ പുരോഹിതന്‍ ഇല്ലാത്തതിനാല്‍, ഇവിടെ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പ്രാര്‍ത്ഥന നടത്താനുള്ള സഹായങ്ങളും ചെയ്തു കൊടുക്കുതും ഇയാളാണ്.സമീപത്തു തന്നെയുള്ള പുരാവസ്തു വകുപ്പിനു കീഴിലുള്ള ദുര്‍ഗാ ക്ഷേത്രത്തവും പരിപാലിക്കുന്നത് ഇദ്ദേഹം തന്നെയാണ്.അസിര്‍ഗഢിനടുത്തുള്ള ബുര്‍ഹാന്‍പൂര്‍ ആണ് ഇയാളുടെ സ്വദേശം.
Leave a Reply