Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കായംകുളം: ഉറ്റവർ പാടേ ഉപേക്ഷിച്ച മുൻ പ്രവാസി സ്വന്തം വീട്ടിൽ പുഴുവരിച്ച് ചോരയൊലിപ്പിച്ച നിലയിൽ.കായംകുളം ഒന്നാംകുറ്റി കൊത്തുള്ളി വീട്ടില്‍ മധുസൂധനനാണ് ഉറ്റവരുടെ പീഡനം മൂലം ജീവിതം ദുരിതത്തിലായിരിക്കുന്നത്. കാലിലുണ്ടായ മുറിവ് പഴുത്ത് പുഴുവരിച്ച് രക്തം ഇറ്റുവീഴുന്ന അവസ്ഥയില്‍ വീട്ടുതിണ്ണയില്‍ ഇരിക്കുന്ന മധുസൂദനനെ കണ്ട പ്രദേശവാസിയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കായംകുളം മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഗിരിജയുടെയും കായംകുളം സിഐ സദന്റേയും നേതൃത്വത്തില്‍ ഇയാളെ കായകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല്‍പാദം പകുതിയോളം പുഴുവരിച്ച നിലയിലായിരുന്നു ഇയാള്‍. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ദ ചികിത്സക്കായി ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
20 വര്‍ഷക്കാലം ദുബായില്‍ ടാക്‌സി ഡ്രൈവറായിരുന്നു മധുസൂധനന്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ സ്‌ട്രോക്കിനെ തുടര്‍ന്നാണ് നാട്ടില്‍ തിരിച്ചെത്തിയത്. സ്‌ട്രോക്കില്‍ ഇടതുവശം തളര്‍ന്നു. അതോടെ പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ലെന്ന അവസ്ഥയായി. ഒറ്റയ്ക്ക് എഴുന്നേറ്റ് നടക്കാന്‍ വയ്യാത്ത മധുസൂദനനെ വീടിന്റെ രണ്ടാം നിലയില്‍ കിടത്തി രണ്ട് ദിവസം മുമ്പ് ഭാര്യയും മകളും വീട്ടില്‍ നിന്ന് പോയതാണ്.ഭാര്യയുടേയും മകളുടേയും പീഡനത്തെക്കുറിച്ച് പലതവണ മധുസൂദനന്‍ നാട്ടുകാരോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ചോദിക്കുമ്പോള്‍ ഭര്‍ത്താവിനെ നന്നായി പരിചരിക്കുന്നുണ്ടെന്നായിരുന്നു ഭാര്യ പറഞ്ഞിരുന്നത്.നാട്ടുകാരുടെ പരാതിയില്‍ മധൂസൂധനന്റെ ഭാര്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
മധുസൂധനന്റെ ചികിത്സയ്ക്ക് പണം നല്‍കാന്‍ സന്നദ്ധരായി നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്. മധുസൂധനന്‍ ഗള്‍ഫില്‍ നിന്നും സമ്പാദിച്ച പണം കൊണ്ട് നിര്‍മ്മിച്ച വീട്ടാണ് ഒന്നാംകുറ്റിയിലേത്. കായംകുളം ടൗണില്‍ ഇയാളുടെ പേരില്‍ രണ്ട് ഷോപ്പുകളും ഉണ്ടായിരുന്നു.ഭാര്യയും മകളും ഇതെല്ലാം സ്വന്തമാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട് .
Leave a Reply